advertisement

നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്ന് 2 പേര്‍ മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടൻ നടപടിയെന്ന് വൈസ് അഡ്മിറല്‍

Last Updated:

കടലിൽ ഏത് തരം അപ്രതീക്ഷിത ഭീഷണിയേയും നേരിടാൻ നാവിക സേന സജ്ജമാണെന്നും വൈസ് അഡ്മിറൽ

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് രണ്ട് പേർ മരിക്കാനിടയായതിലെ അന്വേഷണ റിപ്പോർട്ട് ഈ മാസം അവസാനം ലഭിച്ചേക്കും. ഇതിനുശേഷം തുടർനടപടി പിന്നാലെയുണ്ടാകുമെന്ന് വൈസ് അഡ്മിറല്‍. 1971-ലെ യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികം സ്വർണിം വിജയ് വർഷ് ആയി ആഘോഷിക്കാനിരിക്കെ കൊച്ചിയിൽ ഐ.എൻ.എസ് ഷാർദൂലിൽ സംസാരിക്കുകയായിരുന്നു വൈസ് അഡ്മിറൽ.
കോവിഡ് കാരണം വൈകിയ ഐ.എൻ.എസ് വിക്രാന്തിന്റെ കമ്മിഷനിങ് അടുത്ത വർഷം അവസാനത്തോടെ ഉണ്ടായേക്കുമെന്നാണ് ദക്ഷിണ നാവിക കമാൻഡ് വ്യക്തമാക്കുന്നത്. ഇതോടെ ഒരു പുതിയ അന്തർവാഹിനി കൂടി നാവികസേനയുടെ ഭാഗമാകും.
കടലിൽ ഏത് തരം അപ്രതീക്ഷിത ഭീഷണിയേയും നേരിടാൻ നാവിക സേന സജ്ജമാണെന്നും വൈസ് അഡ്മിറൽ പറഞ്ഞു.കോവിഡ് കാലത്ത് പോലും കർമനിരതരാകാൻ കഴിഞ്ഞ നാവികസേനയിൽ രോഗംമൂലം ഒരാൾക്ക് പോലും ജീവഹാനി ഉണ്ടായില്ല. വന്ദേ ഭാരത് മിഷനിലടക്കം നാവിക സേന സജീവമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്ന് 2 പേര്‍ മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടൻ നടപടിയെന്ന് വൈസ് അഡ്മിറല്‍
Next Article
advertisement
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഉറ്റസുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ ഓടിയെത്തി സുചിത്ര മോഹൻലാൽ
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഉറ്റസുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ ഓടിയെത്തി സുചിത്ര മോഹൻലാൽ
  • നടി സരിത 25 വർ‌ഷത്തിനുശേഷം തിരിച്ചുവരുന്നു

  • സരിതയെ കാണാൻ സുചിത്ര മോഹൻലാൽ ആരംഭം സിനിമയുടെ സെറ്റിലെത്തി

  • സിനിമയിൽ നായികയാകുന്നത് അവന്തിക സുന്ദർ

View All
advertisement