അശ്ലീലസിനിമയിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം; ശ്വേ‌താ മേനോൻ ഹൈക്കോടതിയിൽ

Last Updated:

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു

ശ്വേതാ മേനോൻ (Image: Facebook)
ശ്വേതാ മേനോൻ (Image: Facebook)
കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും.
ഇതും വായിക്കുക: ശേത്വാ മേനോൻ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമകളിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ്
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേതാ മേനോൻ ഉടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
advertisement
തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരിൽ പോലീസ് കേസെടുത്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അശ്ലീലസിനിമയിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം; ശ്വേ‌താ മേനോൻ ഹൈക്കോടതിയിൽ
Next Article
advertisement
'അവർ നടത്തിക്കോട്ടെ, 24 മണിക്കൂറിനുള്ളിൽ 113 ബസും തിരികെ തരാം, പകരം 150 എണ്ണം കൊണ്ടുവരും': മന്ത്രി ഗണേഷ് കുമാര്‍
'അവർ നടത്തിക്കോട്ടെ, 24 മണിക്കൂറിനുള്ളിൽ 113 ബസും തിരികെ തരാം, പകരം 150 എണ്ണം കൊണ്ടുവരും': മന്ത്രി ഗണേഷ് കുമാര്‍
  • 113 ഇലക്ട്രിക് ബസുകൾ തിരികെ നൽകാമെന്നും പകരം 150 പുതിയ ബസുകൾ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

  • കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല; ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ബസുകൾ നൽകും.

  • നിലവിൽ ബസുകളുടെ കണ്ടക്ടർ, ഡ്രൈവർ, ടിക്കറ്റ് മെഷീൻ, വർക്ക് ഷോപ്പ് എന്നിവ കെഎസ്ആർടിസിയുടേതാണെന്ന് മന്ത്രി.

View All
advertisement