വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ; ശ്രീറാം മദ്യപിച്ചിരുന്നെന്ന് പൊലീസ്

Last Updated:

വാഹനമോടിച്ചത് താനല്ലെന്നും കൂടെയുണ്ടായിരുന്ന യുവതിയാണെന്നും ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞു

തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ. ഇത് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
എന്നാല്‍ വാഹനമോടിച്ചത് താനല്ലെന്നും കൂടെയുണ്ടായിരുന്ന യുവതിയാണെന്നും ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവതിയും പറഞ്ഞു. എന്നാൽ, ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടശേഷം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിയത് ശ്രീറാം വെങ്കിട്ടരാമൻ തന്നെ ആയിരുന്നുവെന്നും ഇവർ വ്യക്തമാക്കി
അപകടത്തെ തുടർന്നുള്ള നടപടിക്രമങ്ങളിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കാറിലുണ്ടായിരുന്ന യുവതിയെ വൈദ്യപരിശോധന നടത്താതെ പൊലീസ് വിട്ടയച്ചു. പൊലീസ് തന്നെ ടാക്‌സി വിളിച്ചാണ് യുവതിയെ കയറ്റിവിട്ടത്. ആരാണ് വാഹനം ഓടിച്ചത് എന്നതില്‍ അവ്യക്തത ഉള്ളതിനാലാണ് യുവതിയെ പോകാന്‍ അനുവദിച്ചതെന്നാണ് മ്യൂസിയം എസ്‌ഐ ജയപ്രകാശിന്റെ വാദം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ; ശ്രീറാം മദ്യപിച്ചിരുന്നെന്ന് പൊലീസ്
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement