advertisement

ഉദ്യോഗസ്ഥർ പതിവായി വൈകിയെത്തുന്നു; പഞ്ചായത്ത് ഓഫീസ് ഗേറ്റ് രാവിലെ പത്തിന് പൂട്ടി ജനപ്രതിനിധിയുടെ പ്രതിഷേധം

Last Updated:

പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാർ എത്തിയത് പത്തു മണിക്ക് ശേഷമായിരുന്നു.

കൊല്ലം: പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥർ വൈകിയെത്തുന്നത് പതിവായതോടെ ഓഫീസിന്റെ ഗേറ്റ് പൂട്ടി ജനപ്രതിനിധിയുടെ വേറിട്ട പ്രതിഷേധം. കൊല്ലം അഞ്ചൽ പഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം നടന്നത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് രാവിലെ പത്ത് മണിക്ക് ശേഷം ഓഫീസിലെത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും ഗേറ്റു പൂട്ടി തടഞ്ഞത്.
ഓഫീസിൽ ഉദ്യോഗസ്ഥർ വൈകിയെത്തുന്നതായി ജനങ്ങള്‍ക്കിടയിൽ നിന്ന് തന്നെ പരാതി ഉയർന്നിരുന്നു. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാർ എത്തിയത് പത്തു മണിക്ക് ശേഷമായിരുന്നു. ഗേറ്റ് പൂട്ടിയതിനാൽ വൈകിയെത്തിയവരെല്ലാം ഓഫീസിന് പുറത്ത് തന്നെ നിൽക്കേണ്ടിവന്നു. കഴിഞ്ഞദിവസമായിരുന്നു പഞ്ചായത്ത് ഓഫീസിലെ ഗേറ്റ് പൂട്ടി പ്രതിഷേധം നടന്നത്.
Also Read-അടുത്ത കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി ശിവൻകുട്ടി; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും
വൈകിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് പിന്തുണയുമായി ജനങ്ങളും കൂടെചേ‌ർന്നു. തുടർന്ന് ഇനി മുതല്‍ കൃത്യസമയത്ത് ജോലിക്ക് എത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നൽകിയതിന് ശേഷമാണ് ഗേറ്റ് തുറന്ന് എല്ലാവരേയും അകത്തുകയറ്റിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉദ്യോഗസ്ഥർ പതിവായി വൈകിയെത്തുന്നു; പഞ്ചായത്ത് ഓഫീസ് ഗേറ്റ് രാവിലെ പത്തിന് പൂട്ടി ജനപ്രതിനിധിയുടെ പ്രതിഷേധം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement