സാങ്കേതിക സർവകലാശാല ആദ്യ ബിടെക് ബാച്ച് പരീക്ഷ ഫലം; 36.41 ശതമാനം വിജയം; പെൺകുട്ടികൾ മുന്നിൽ

Last Updated:

വിജയ ശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 51.2 ശതമാനം പെൺകുട്ടികളാണ് വിജയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല(കെടിയു) ആദ്യ ബിടെക് ബാച്ച് പരീക്ഷയിൽ 36.41 ശതമാനം വിജയം. 23 എൻജിനീയറിംഗ് ശാഖകളിലായി പരീക്ഷ എഴുതിയ 35,104 വിദ്യാർഥികളിൽ 12,803 പേർ വിജയിച്ചു. 511 വിദ്യാർഥികൾ മികവ് തെളിയിച്ച് ബിടെക് ഓണേഴ്സിന് അർഹരായി.
വിജയ ശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 51.2 ശതമാനം പെൺകുട്ടികളാണ് വിജയിച്ചിരിക്കുന്നത്. 25.5 ആണ് അൺകുട്ടികളുടെ വിജയ ശതമാനം. എയ്ഡഡ് കോളജുകളിൽ 56. 5 ശതമാനവും സർക്കാർ കോലജുകളിൽ 50.9 ശതമാനവുമാണ് വിജയം. സർക്കാർ സ്വാശ്രയ കോളജുകളിൽ 40.9 ശതമാനവും സ്വകാര്യ കോളജുകളിൽ 32.1ശതമാനവും വിജയം നേടിയിട്ടുണ്ട്.
70.31 ശതമാനം വിജയം നേടിയ തിരുവനന്തപുരം സിഇടി ആണ് കോളജുകളിൽ മുന്നിൽ. ബ്രാഞ്ചുകളിൽ കമ്പ്യൂട്ടർ സയൻ വിഭാഗത്തിലാണ് വിജയ ശതമാനം കൂടുതലുള്ളത്. 40.5 ശതമാനമാണിത്.
advertisement
ബിടെക് കോഴ്സിന്റെ കാലാവധിയായ നാലു വർഷം പൂർത്തിയാകാന്‍ പത്തു ദിവസം ബാക്കി നിൽക്കെ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിതരണം ചെയ്താണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമാണിത്.
40,071 വിദ്യാർഥികളായിരുന്നു തുടക്കത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. 4,967 വിദ്യാർഥികൾക്ക് എട്ടാം സെമസ്റ്റർ വരെ എത്താനായില്ല. 2,010 പേർ വിവിധ കാലയളവിലായി ടിസി വാങ്ങി പിരിഞ്ഞ് പോയി. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള 24 കോളജുകളുടെ ആകെ വിജയശതമാനം 47.5 ആണ്. മൊത്തം വിദ്യാർഥികളിൽ 31 ശതമാനം ഈ കോളജുകളിൽ നിന്നാണ്. സർവകലാശാലയ്ക്ക് കീഴിൽ മൊത്തം 142 കോളജുകളാണുള്ളത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാങ്കേതിക സർവകലാശാല ആദ്യ ബിടെക് ബാച്ച് പരീക്ഷ ഫലം; 36.41 ശതമാനം വിജയം; പെൺകുട്ടികൾ മുന്നിൽ
Next Article
advertisement
നൈറ്റ് ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചു;സെക്ഷൻ ഓഫീസര്‍ക്കെതിരേ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി
നൈറ്റ് ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചു;സെക്ഷൻ ഓഫീസര്‍ക്കെതിരേ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി
  • വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പീഡന ശ്രമം ചെറുക്കാൻ ഓഫീസിൽ നിന്ന് ഇറങ്ങി ഓടിയെന്ന് റിപ്പോർട്ട്.

  • സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെ പീഡന ശ്രമത്തിന് പരാതി നൽകി.

  • വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പടിഞ്ഞാറത്തറ പോലീസിലും പരാതി നൽകിയിട്ടുണ്ട്.

View All
advertisement