ടെക്നോപാർക്കിന് പിന്നാലെ ജീനോം സിറ്റി; ബയോടെക്നോളജി ഭാവിയെ മാറ്റി എഴുതാൻ തിരുവനന്തപുരം

Last Updated:

ഏകദേശം 3,500 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിലൂടെ കുറഞ്ഞത് 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

News18
News18
കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു ജീനോം സിറ്റിക്ക് വേദിയാകാൻ ഒരുങ്ങുന്നു. ബയോ-ടെക്നോളജി രംഗത്ത് കേരളത്തിന് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ മെഗാ പദ്ധതി, തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൻ്റെ വിഖ്യാതമായ 'ജീനോം വാലി' മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസ് പാർക്കിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഏകദേശം 3,500 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിലൂടെ കുറഞ്ഞത് 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, ബയോടെക് സ്ഥാപനങ്ങൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ ഒരു സംയോജിത കേന്ദ്രമായിരിക്കും ഈ ജീനോം സിറ്റി. മെഡിക്കൽ ഉപകരണങ്ങളുടെയും ലൈഫ് സയൻസ് ഉൽപ്പന്നങ്ങളുടെയും ഉത്പാദനത്തിലും കയറ്റുമതിയിലും തിരുവനന്തപുരത്തെ മാത്രമല്ല, കേരളത്തെ തന്നെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.
അന്താരാഷ്ട്ര വിമാനത്താവളവുമായും നിർമ്മാണത്തിലിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖവുമായും അടുത്തുള്ള സ്ഥാനം, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും എളുപ്പമാക്കാൻ സഹായകമാകും. ജീനോം സിറ്റിക്കൊപ്പം, കേരളത്തിൻ്റെ ആദ്യത്തെ മെഡിക്കൽ ഉപകരണ കേന്ദ്രമായ മെഡ്‌സ്‌പാർക്കിൻ്റെ നിർമ്മാണവും തോന്നയ്ക്കലിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ കേരളത്തിൻ്റെ ഐടി ​തലസ്ഥാനമാക്കിയ ടെക്നോപാർക്ക് എങ്ങനെയാണ് സംസ്ഥാനത്തിൻ്റെ ഐടി ഭാവിയെ മാറ്റി എഴുതിയത്, അതുപോലെ ബയോടെക് രംഗത്തെ വിപ്ലവമായിരിക്കും ഈ ജീനോം സിറ്റി എന്നാണ് സംസ്ഥാന സർക്കാർ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ടെക്നോപാർക്കിന് പിന്നാലെ ജീനോം സിറ്റി; ബയോടെക്നോളജി ഭാവിയെ മാറ്റി എഴുതാൻ തിരുവനന്തപുരം
Next Article
advertisement
എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റില്‍
എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റില്‍
  • എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റിൽ, കൊലപാതകത്തിന് കാരണം ഭൂമി.

  • 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ മകൻ ക്രൂരമായി മർദിച്ചു.

  • അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്.

View All
advertisement