ബഹിരാകാശ രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് തിരുവനന്തപുരം: 'കെ-സ്‌പേസ്' പദ്ധതിക്ക് തുടക്കമാകുന്നു

Last Updated:

തലസ്ഥാന നഗരിയെ രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ സ്പേസ് പാർക്ക്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് എന്നും തുണയായി നിന്നിട്ടുള്ള തലസ്ഥാന നഗരിയായ തിരുവനന്തപുരം വീണ്ടും ചരിത്രമെഴുതാനൊരുങ്ങുന്നു. ഐതിഹാസികമായ തുമ്പയിൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ച ഈ മണ്ണ്, ഇപ്പോൾ അത്യാധുനികമായ സ്‌പേസ് പാർക്കിന് (K-Space) വേദിയാവുകയാണ്. ഈ സ്വപ്ന പദ്ധതി തിരുവനന്തപുരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.
തിരുവനന്തപുരത്തെ ടെക്നോപാർക്ക് ഫേസ് IV-ലെ പള്ളിപ്പുറത്ത് 15 ഏക്കറിലായാണ് ഈ അഭിമാന പദ്ധതി യാഥാർത്ഥ്യമാവുന്നത്. 240 കോടിയിലധികം രൂപ ചെലവഴിച്ചാണ് 'കെ-സ്‌പേസ്' എന്നറിയപ്പെടുന്ന കേരള സ്‌പേസ് പാർക്ക് നിർമ്മിക്കുന്നത്. ബഹിരാകാശ സാങ്കേതികവിദ്യയുടെയും എയറോസ്പേസ് സംരംഭങ്ങളുടെയും ഒരു വലിയ കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ISRO) പ്രധാന സ്ഥാപനങ്ങളായ വി.എസ്.എസ്.സി. (VSSC), എൽ.പി.എസ്.സി. (LPSC) എന്നിവയുടെ സാമീപ്യം സ്പേസ് പാർക്കിന് ഒരു മുതൽക്കൂട്ടാണ്.
advertisement
ഇത്, ബഹിരാകാശ സാങ്കേതികവിദ്യയിലും എയറോസ്പേസ് വ്യവസായത്തിലും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും നിലവിലുള്ള കമ്പനികൾക്കും അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ ഒരുക്കാൻ സഹായിക്കും. പുതിയ ഗവേഷണങ്ങൾക്കും വികസനത്തിനും ഈ പാർക്ക് ഉത്തേജകമാകും. അതോടൊപ്പം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ച വിദ്യാഭ്യാസം നേടുന്ന യുവാക്കൾക്ക് ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ നൽകാനും 'കെ-സ്‌പേസ്' വഴിയൊരുക്കും. തലസ്ഥാന നഗരിയെ രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ സ്പേസ് പാർക്ക്. നിലവിൽ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധയെ ആകർഷിക്കുന്ന ഒട്ടേറെ ഇടങ്ങൾ തിരുവനന്തപുരത്തുണ്ട്. ഈ നിരയിലേക്കാണ് കെ സ്പേസ് എത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ബഹിരാകാശ രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് തിരുവനന്തപുരം: 'കെ-സ്‌പേസ്' പദ്ധതിക്ക് തുടക്കമാകുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement