ഇരുമുടിക്കെട്ടുമായി ഭഗവതി ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ തീർത്ഥാടനം

Last Updated:

പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് മണ്ടയ്ക്കാട് ക്ഷേത്രിലെ പ്രധാന പ്രതിഷ്ഠ. ഇത് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കല്പം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങൾ ഭഗവതിക്ക് കല്പിച്ചു വരുന്നു.

മണ്ടയ്ക്കാട് ദേവി ക്ഷേത്രം
മണ്ടയ്ക്കാട് ദേവി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ നിന്നും കൂടുതലാളുകൾ സന്ദർശനം നടത്തുന്ന, ഒരൊറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന ഒരു ക്ഷേത്രമാണ് കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ക്ഷേത്രം. കന്യാകുമാരി ജില്ലയിലെ കുളച്ചൽ ആണ് മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം ഉള്ളത്. വിവിധ വഴിപാടുകൾക്കും ആഗ്രഹ സഫലീകരണത്തിനും ഒക്കെയാണ്  ഈ ക്ഷേത്രം സന്ദർശിക്കുന്നത്. സന്ദർശകരിൽ ഏറെയും സ്ത്രീകൾ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
മണ്ടയ്ക്കാട് ദേവി ക്ഷേത്രം
സ്ത്രീകൾക്ക് ഇടുമുടിക്കെട്ടുമായി പ്രവേശിക്കാമെന്നതിനാൽ 'സ്ത്രീകളുടെ ശബരിമല' എന്നും മണ്ടയ്ക്കാട് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. കുരുമുളകും തേങ്ങയും ആണ് ഇരുമുടിയിൽ നിറയ്ക്കുന്നത്.
മാർച്ച് മാസത്തിൽ നടക്കുന്ന 'കൊട മഹോത്സവം' ആണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. കുംഭമാസത്തിലെ അവസാന ചൊവ്വാഴ്ച ആണ് ഇവിടുത്തെ പ്രധാന ഉത്സവം. കൊടൈവിഴയോടനുബന്ധിച്ച് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളുമുണ്ട്.
advertisement
മണ്ടയ്ക്കാട് ഭഗവതിയുടെ പ്രത്യേകത, ഈ ഭഗവതി കുടിക്കൊള്ളുന്നത് ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണെന്ന വിശ്വാസമാണ്. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കല്പം. ചിതൽപ്പുറ്റിന് മുകളിൽ നിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം ചന്ദനത്തടി കൊണ്ടുണ്ടാക്കിയതാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിൽ ഭഗവതി ആദിപരാശക്തി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.
advertisement
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങൾ ഭഗവതിക്ക് കല്പിച്ചു വരുന്നു. എങ്കിലും കാളി എന്ന ഭാവം ആണ് പ്രധാനം. ആറ്റുകാൽ ക്ഷേത്രം പോലെ തന്നെ തലസ്ഥാന നഗരത്തിലെ സ്ത്രീകളെ പ്രധാനമായും ആകർഷിക്കുന്ന ക്ഷേത്രം കൂടിയാണ് മണ്ടയ്ക്കാട്. ചില രോഗങ്ങളുടെ ശമനത്തിനു വേണ്ടിയും  ആഗ്രഹസഫലീകരണത്തിനു വേണ്ടിയും ഇവിടെ എത്തി പ്രാർത്ഥനയും വഴിപാടുകളും നടത്തുന്നവരുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഇരുമുടിക്കെട്ടുമായി ഭഗവതി ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ തീർത്ഥാടനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement