advertisement

'കണ്ണീരോടെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ' മോൻസ് ജോസഫിൻ്റെ പീഡനത്തിൽ മനം നൊന്ത് രാഷ്ട്രീയം വിടുന്നു

Last Updated:

മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി.

ലോക്സഭ തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. ‌യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവിച്ചു. മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി. രാജി വച്ചതോടെ കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു.
പി.ജെ. ജോസഫുമായി അഭിപ്രായ ഭിന്നതയില്ലെന്നും മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണമെന്നും സജി പറഞ്ഞു. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.
തന്നെ പലതവണ വിളിച്ചു അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി കൊണ്ട് താൻ കരഞ്ഞു പോയിട്ടുണ്ടെന്നും ഭാര്യയോട് മാത്രം ആണ് ഇക്കാര്യം പറഞ്ഞതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് 5 ദിവസം മുൻപ് പിജെ ജോസഫിനെ കണ്ട് പരാതി പറഞ്ഞെന്നും സജി പറയുന്നു. നോമിനേഷൻ സമയത്തും തന്നെ ഒഴിവാക്കിയെന്നും തനിക്ക് വരുന്ന കത്ത് പോലും പാർട്ടി ഓഫീസിൽ നിന്ന് തനിക്ക് തരാറില്ലെന്നും സജി ആരോപിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ണീരോടെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ' മോൻസ് ജോസഫിൻ്റെ പീഡനത്തിൽ മനം നൊന്ത് രാഷ്ട്രീയം വിടുന്നു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement