പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു

Last Updated:

വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകനു നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്

ഇടുക്കി: മഹാപ്രളയത്തിൽ ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാര്‍ത്തകളിൽ ശ്രദ്ധേയനായ വിജയരാജിനെ തെരുവുനായ കടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് തെരുവുനായയുടെ ആക്രമമണമുണ്ടായത്. വീട്ടുമുറ്റത്തുവെച്ചാണ് കടിയേറ്റത്.
വിജയരാജിന്റെ കയ്യിലാണ് തെരുവുനായ കടിച്ചത്. വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകൻ സൂരജിന്റെ(7) നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2018ലെ പ്രളയത്തിലാണ് പനി ബാധിച്ച കുട്ടിയെ വിജയരാജ് എൻഡിആർഎഫ് സംഘത്തിനൊപ്പം ഓടുന്ന ചിത്രം ഏറെ ശ്രദ്ധേയമായത്.
അതേസമയം തൊടുപുഴയിൽ മൃ​ഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃ​ഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേൽക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു.
advertisement
ഈ മാസം 15 നാണ് നായ കടിച്ചത്. എന്നാല്‍ ഇന്നലെ നായ ചത്തു. തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement