പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു

Last Updated:

വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകനു നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്

ഇടുക്കി: മഹാപ്രളയത്തിൽ ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാര്‍ത്തകളിൽ ശ്രദ്ധേയനായ വിജയരാജിനെ തെരുവുനായ കടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് തെരുവുനായയുടെ ആക്രമമണമുണ്ടായത്. വീട്ടുമുറ്റത്തുവെച്ചാണ് കടിയേറ്റത്.
വിജയരാജിന്റെ കയ്യിലാണ് തെരുവുനായ കടിച്ചത്. വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകൻ സൂരജിന്റെ(7) നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2018ലെ പ്രളയത്തിലാണ് പനി ബാധിച്ച കുട്ടിയെ വിജയരാജ് എൻഡിആർഎഫ് സംഘത്തിനൊപ്പം ഓടുന്ന ചിത്രം ഏറെ ശ്രദ്ധേയമായത്.
അതേസമയം തൊടുപുഴയിൽ മൃ​ഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃ​ഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേൽക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു.
advertisement
ഈ മാസം 15 നാണ് നായ കടിച്ചത്. എന്നാല്‍ ഇന്നലെ നായ ചത്തു. തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement