advertisement

പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു

Last Updated:

വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകനു നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്

ഇടുക്കി: മഹാപ്രളയത്തിൽ ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാര്‍ത്തകളിൽ ശ്രദ്ധേയനായ വിജയരാജിനെ തെരുവുനായ കടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് തെരുവുനായയുടെ ആക്രമമണമുണ്ടായത്. വീട്ടുമുറ്റത്തുവെച്ചാണ് കടിയേറ്റത്.
വിജയരാജിന്റെ കയ്യിലാണ് തെരുവുനായ കടിച്ചത്. വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകൻ സൂരജിന്റെ(7) നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2018ലെ പ്രളയത്തിലാണ് പനി ബാധിച്ച കുട്ടിയെ വിജയരാജ് എൻഡിആർഎഫ് സംഘത്തിനൊപ്പം ഓടുന്ന ചിത്രം ഏറെ ശ്രദ്ധേയമായത്.
അതേസമയം തൊടുപുഴയിൽ മൃ​ഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃ​ഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേൽക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു.
advertisement
ഈ മാസം 15 നാണ് നായ കടിച്ചത്. എന്നാല്‍ ഇന്നലെ നായ ചത്തു. തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയത്തിൽ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടിയ വിജയരാജിനെ വീട്ടിൽ വെച്ച് തെരുവുനായ കടിച്ചു
Next Article
advertisement
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
  • ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയായ യുവാവിനെ വെടിവെച്ചു കൊന്നു

  • 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല

  • സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല, ഇയാളുടെ ലക്ഷ്യവും പശ്ചാത്തലവും അന്വേഷണം തുടരുന്നു

View All
advertisement