Vismaya Case| കിരണിന് ജയിലിൽ തോട്ടപ്പണി; 63 രൂപ ദിവസ വേതനം

Last Updated:

ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ദിവസ വേതനമായി ലഭിക്കും.

വിസ്മയ, കിരൺ
വിസ്മയ, കിരൺ
തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് ജയിലിൽ തോട്ടപ്പണി. പൂജപ്പുര സെൻട്രൽ ജയിലിലാണ് കിരൺ കുമാർ കഴിയുന്നത്. ജയിൽ മതിൽകെട്ടിനുള്ളിലുള്ള 9.5 ഏക്കറിൽ ചില ഭാഗങ്ങളിൽ കൃഷിയും ചിലയിടങ്ങളിൽ അലങ്കാര ചെടികളുമുണ്ട്. രാവിലെ 7.15ന് കിരണിന് തോട്ടത്തിലെ ജോലി തുടങ്ങും. 63 രൂപയാണ് ദിവസവേതനം. ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ദിവസ വേതനമായി ലഭിക്കും.
രാവിലേയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേള ലഭിക്കും. വൈകിട്ട് ചായയും ലഭിക്കും. 5.45 ന് രാത്രി ഭക്ഷണം നൽകി കിരൺ അടക്കമുള്ള തടവുകാരെ സെല്ലിൽ കയറ്റും. കിരൺ അടക്കമുള്ള തിരഞ്ഞെടുത്ത തടവുകാരാണ് തോട്ടം പരിപാലിക്കേണ്ടത്.
ജയിലിൽ വരുന്നവരെ ആദ്യം മതിൽകെട്ടിന് പുറത്തുള്ള ജോലിക്ക് വിടില്ല. അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെയും പുറത്തെ പണിക്കു വിടില്ല.
advertisement
ജയിലിലെത്തിയാൽ അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നതുവരെ ജയിലിനകത്ത് ജോലി ചെയ്യണം.
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയയുടെ മരണം.
2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താ നടയിലുള്ള ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേദിവസം ഭർത്താവ് മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺ കുമാറിന്റെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ജൂൺ 25ന് വിസ്മയയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vismaya Case| കിരണിന് ജയിലിൽ തോട്ടപ്പണി; 63 രൂപ ദിവസ വേതനം
Next Article
advertisement
Asia Cup 2025 | ഏഷ്യാ കപ്പിന്റെ ടി20  ഫോർമാറ്റിൽ ടീം ഇന്ത്യയുടെ റെക്കോർഡുകൾ
Asia Cup 2025 | ഏഷ്യാ കപ്പിന്റെ ടി20 ഫോർമാറ്റിൽ ടീം ഇന്ത്യയുടെ റെക്കോർഡുകൾ
  • 2016, 2022 വർഷങ്ങളിൽ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ നടന്നപ്പോൾ ഇന്ത്യ 8 മത്സരങ്ങളിൽ വിജയിച്ചു.

  • 2022 സെപ്റ്റംബർ 8 ന് ദുബായിൽ അഫ്ഗാനിസ്ഥാനെതിരെ 212/2 എന്ന സ്കോർ ഇന്ത്യയുടെ ഉയർന്ന സ്കോർ ആണ്.

  • ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് വിരാട് കോഹ്‌ലി.

View All
advertisement