കോഴിക്ക് തീറ്റ കൊടുക്കാൻ പോയപ്പോള്‍ പാമ്പു കടിച്ചു;പുരസ്കാരം വാങ്ങാൻ കാത്തുനില്‍ക്കാതെ ജെസ്ന യാത്രയായി

Last Updated:

ഈ വർഷത്തെ കൊടുങ്ങല്ലൂർ നഗരസഭയിലെ ഏറ്റവും മികച്ച വനിതാകർഷകയ്ക്കുള്ള അവാർഡാണ് ജെസ്നയ്ക്ക് ലഭിച്ചത്

News18
News18
തൃശൂർ: മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുവാൻ കാത്തുനിൽക്കാതെ ജെസ്ന യാത്രയായി. കോഴിക്ക് തീറ്റ കൊടുക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ജെസ്ന ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. ജെസ്നയ്ക്കായിരിന്നു ഈ വർഷത്തെ കൊടുങ്ങല്ലൂർ നഗരസഭയിലെ ഏറ്റവും നല്ല വനിതാകർഷകയ്ക്കുള്ള അവാർഡ്.
ഒരാഴ്ച മുമ്പാണ് ജെസ്നയുടെ കൃഷിയിടം സന്ദർശിച്ച കൃഷിവകുപ്പുദ്യോഗസ്ഥർ നഗരസഭയിലെ ഏറ്റവും നല്ല വനിതാകർഷകയ്ക്കുള്ള അവാർഡിനായി യുവതിയെ തിരഞ്ഞെടുത്തത്. 17-ന് ടൗൺ ഹാളിൽ നടക്കുന്ന കർഷകദിനാചരണച്ചടങ്ങിൽവെച്ച് അവാർഡ് നൽകാനും നഗരസഭയും കൃഷിഭവനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ വിധി വില്ലനായി. പ്രാർത്ഥനകളും കാത്തിരിപ്പുകളും വിഫലമാക്കികൊണ്ട് ജെസ്‌ന വിടവാങ്ങി.
കഴിഞ്ഞ പത്താം തീയതിയാണ് ജെസ്നയ്ക്ക് വീട്ടുമുറ്റത്ത്‌ വളർത്തുകോഴികൾക്ക് തീറ്റ നൽകുന്നതിനിടെ പാമ്പുകടിയേൽക്കുന്നത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യയാണ് ജെസ്‌ന. ചെറുപ്പം മുതലേ കൃഷിയിൽ താല്പര്യമുള്ള യുവതി വീടിന്റെ ചുറ്റുപാടും വിവിധ പച്ചക്കറി കൃഷികൾ ചെയ്തിരുന്നു. കൂടാതെ ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷിയും ചെയ്തിരുന്നു. ഇതിൽനിന്നെല്ലാം സമയം കണ്ടെത്തി ഭർത്താവ് നിയാസിന്റെ ബിസിനസിൽ സഹായിക്കാൻ വടക്കേനടയിലെ കച്ചവടസ്ഥാപനത്തിലും യുവതി ഓടിയെത്താറുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്ക് തീറ്റ കൊടുക്കാൻ പോയപ്പോള്‍ പാമ്പു കടിച്ചു;പുരസ്കാരം വാങ്ങാൻ കാത്തുനില്‍ക്കാതെ ജെസ്ന യാത്രയായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement