ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ പ്രമേഹ രോഗികളുടെ ചികിത്സ എങ്ങനെ?

Last Updated:

പൊണ്ണത്തടിയുള്ളവരുമായ രോഗികൾക്ക് ചെറുപ്പക്കാരായ മെലിഞ്ഞവരേക്കാൾ വ്യത്യസ്തമായ പ്രമേഹം ഉണ്ടെന്ന് ഇന്ത്യക്കാർ പണ്ടു മുതലേ തിരിച്ചറിഞ്ഞിരുന്നു

ഇക്കാലത്ത് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പ്രമേഹം രൂക്ഷമാകുമ്പോൾ ഇൻസുലിൻ ഇഞ്ചക്ഷനാണ് ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്ന ചികിത്സാരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ ഇൻസുലിൻ കണ്ടെത്തുന്നതിന് മുമ്പ് പ്രമേഹരോഗികൾ എങ്ങനെയാണ് ചികിത്സ നടത്തിയിരുന്നത്, പ്രത്യേകിച്ചും ഇന്ത്യയിൽ? ഏറെ ജിജ്ഞാസ ഉണർത്തുന്ന ചോദ്യം തന്നെയാണിത്.
ടൈപ്പ് I ഉം ടൈപ്പ് II പ്രമേഹവും തമ്മിലുള്ള വിജ്ഞാനത്തിലും വ്യത്യാസത്തിലും പുരാതന ഇന്ത്യ മുൻപന്തിയിലായിരുന്നുവത്രെ. പ്രമേഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ പ്രാചീന ഇന്ത്യക്കാർ ഉറുമ്പുകളെ ഉപയോഗിച്ചിരുന്നു, കാരണം ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് രോഗികളുടെ മൂത്രത്തിൽ പഞ്ചസാരയുടെ ഉയർന്ന സാന്ദ്രതയ്ക്ക് കാരണമായി. പഞ്ചസാര അടങ്ങിയ മൂത്രത്തിൽ ഉറുമ്പുകൾ ആകർഷിക്കപ്പെട്ടു. ഇക്കാരണത്താൽ ഇന്ത്യക്കാർ ഈ രോഗത്തെ പ്രമേഹ പദമായ "മധുമേഹ" അല്ലെങ്കിൽ തേൻ മൂത്രം എന്ന് വിളിച്ചു.
സമ്പന്നരും പൊണ്ണത്തടിയുള്ളവരുമായ രോഗികൾക്ക് ചെറുപ്പക്കാരായ മെലിഞ്ഞവരേക്കാൾ വ്യത്യസ്തമായ പ്രമേഹം ഉണ്ടെന്ന് ഇന്ത്യക്കാർ പണ്ടു മുതലേ തിരിച്ചറിഞ്ഞിരുന്നു. വർദ്ധിച്ച ശാരീരിക പ്രവർത്തനങ്ങൾ ഭാരം കൂടിയ രോഗികളെ സഹായിച്ചു, എന്നാൽ മെലിഞ്ഞ രോഗികളിൽ ചികിത്സ ഫലമുണ്ടായില്ല. രണ്ട് തരത്തിലുള്ള പ്രമേഹവും വളരെ വിരളമാണെന്നും അവർക്കറിയാമായിരുന്നു. പരമ്പരാഗത ആയുർവേദ മരുന്നുകളുമായി ചേർന്ന് വർദ്ധിച്ച ശാരീരിക പ്രവർത്തനങ്ങൾ, വ്യായാമം, ഭക്ഷണക്രമം എന്നിവയും നിർദേശിച്ചായിരുന്നു അക്കാലത്തെ പ്രമേഹ ചികിത്സ. പാവയ്ക്ക അഥവ കയ്പ, ഉലുവ, കുർക്കുമിൻ, മറ്റ് ഔഷധസസ്യങ്ങൾ എന്നിവയും ചികിത്സയ്ക്കായി ഉപയോഗിച്ചു. ഇന്നും, ഈ ചികിത്സാരീതികൾ മറ്റ് മരുന്നുകളോടൊപ്പം ഇന്ത്യയിൽ പ്രചാരത്തിലുണ്ട്.
advertisement
പുരാതന ഇന്ത്യ ടൈപ്പ് II പ്രമേഹത്തെ ഫലപ്രദമായി ചികിത്സിച്ചു, പക്ഷേ ടൈപ്പ് I ന് ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ വേദന ഒഴിവാക്കുന്നതല്ലാതെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ട് പ്രാചീന ഇന്ത്യൻ ഭിഷഗ്വരൻമാരായ സുശ്രുത (ബി.സി. 700), ചരക (ബി.സി. 400) എന്നിവരുടെ പ്രവർത്തനമാണ് പുരാതനകാലത്തെ പ്രമേഹ ചികിത്സയ്ക്ക് നന്ദി പറയേണ്ടത്. രോഗനിർണയത്തിന് ശേഷം നിരവധി ടൈപ്പ് II പ്രമേഹ രോഗികൾ പതിറ്റാണ്ടുകൾക്ക് ശേഷം അതിജീവിച്ചതായാണ് പഴയകാല കുറിപ്പുകൾ സൂചിപ്പിക്കുന്നത്.
advertisement
ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുക എന്ന ആശയം നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി പണ്ടു മുതൽ തന്നെ പിന്തുടർന്ന് വരുന്നു. പഞ്ചസാര കൂടുതലുള്ള ഭക്ഷണത്തേക്കാൾ കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണ് അഭികാമ്യമെന്ന് അക്കാലത്തുള്ളവർക്ക് അറിയാമായിരുന്നു. ടൈപ്പ് I ഉം ടൈപ്പ് II പ്രമേഹവും തമ്മിലുള്ള വ്യത്യാസം 1930 കൾ വരെ, ആധുനിക യുഗത്തിന്റെ മധ്യത്തിൽ വരെ തിരിച്ചറിയപ്പെട്ടിരുന്നില്ല. എന്നാൽ 1920-കളിൽ ഇൻസുലിൻ വരുന്നതുവരെ പ്രമേഹ ചികിത്സയെക്കുറിച്ചുള്ള പുരാതന ഇന്ത്യക്കാരുടെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിൽ തന്നെയായിരുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ പ്രമേഹ രോഗികളുടെ ചികിത്സ എങ്ങനെ?
Next Article
advertisement
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
  • ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ കുടുംബം അറിയാതെ സുനിൽ സ്വാമി കാർമികത്വം ഏറ്റെടുത്തു.

  • കുടുംബാംഗങ്ങൾ ആരും ക്ഷണിച്ചിട്ടില്ലെന്നും സുനിൽ സ്വാമിയെ പരിചയമില്ലെന്നും അടുത്തവർ വ്യക്തമാക്കി.

  • വിവാദ കേസുകളിൽ പ്രതിയായ സുനിൽ സ്വാമിയുടെ സാന്നിധ്യം ചടങ്ങിൽ കുടുംബത്തിന് അസംതൃപ്തി ഉണ്ടാക്കി.

View All
advertisement