ഫാ. എ അടപ്പൂർ അന്തരിച്ചു; ദാർശനികനും എഴുത്തുകാരനുമായ വൈദികൻ

Last Updated:

അബ്രഹാം അടപ്പൂർ എന്നാണ് മുഴുവൻ പേര്. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം പതിന്നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്

കോഴിക്കോട്: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പുരോഹിതൻ എ അടപ്പൂർ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.
അബ്രഹാം അടപ്പൂർ എന്നാണ് മുഴുവൻ പേര്. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം പതിന്നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്‌, കൊടൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട്‌ പരിശീലനം പൂർത്തിയാക്കി. 1959 ൽ വൈദികപട്ടം സ്വീകരിച്ചു.
മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽനിന്ന്‌ ബിഎയും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എംഎ ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി.
ആന്തരികവൈരുദ്ധ്യം കമ്മ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം റോമിൽ ജസ്യൂട്ട്‌ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം, എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഫാ. എ അടപ്പൂർ അന്തരിച്ചു; ദാർശനികനും എഴുത്തുകാരനുമായ വൈദികൻ
Next Article
advertisement
'കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതി, ഒരുഘട്ടം കഴിഞ്ഞാല്‍ CPM നേതാക്കളുടെ നിലവാരം മാറും'; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്
'കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതി, ഒരുഘട്ടം കഴിഞ്ഞാല്‍ CPM നേതാക്കളുടെ നിലവാരം മാറും'; ശബ്ദസന്ദേശം പുറത്ത്
  • തൃശൂർ ജില്ലാ ഡിവൈഎഫ്ഐ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തുവന്നു, സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ.

  • കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതിയാണെന്നും എ സി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലാണെന്നും പറയുന്നു.

  • സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതായി ശബ്ദസന്ദേശം.

View All
advertisement