പ്രവർത്തനരഹിതമായ കാർവി ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് വ്യാപാരത്തിനും നിക്ഷേപത്തിനും അവസരം. ഇന്ത്യയിലെ പ്രമുഖ ബ്രോക്കിംഗ്, ഉപദേശക സ്ഥാപനങ്ങളിലൊന്നായ ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ലിമിറ്റഡാണ് 11 ലക്ഷം പ്രവർത്തനരഹിതമായ കാർവി ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ വ്യാപാരവും നിക്ഷേപവും നടത്താൻ അവസരം നൽകിയിരിക്കുന്നത്. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ്, സെൻട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് എന്നിവയുമായി ചേർന്നുള്ള കാർവി സ്റ്റോക്ക് ബ്രോക്കിംഗിന്റെ കൈവശമുള്ള എല്ലാ ഡീമാറ്റ് അക്കൗണ്ടുകളും സ്വന്തമാക്കാനുള്ള ഔദ്യോഗിക ബിഡ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് നേടി.
11 ലക്ഷം കാർവി ഡീമാറ്റ് അക്കൗണ്ടുകൾക്കുള്ള ആസ്തി മൂന്ന് ലക്ഷം കോടി രൂപയാണ്. ഫെബ്രുവരി ആദ്യം ആരംഭിച്ച ബിഡ്ഡിംഗ് പ്രക്രിയ 11 ലക്ഷം നിക്ഷേപകരുടെ ബുദ്ധിമുട്ട് അവസാനിപ്പിച്ചു. ഒരു വർഷത്തിലേറെയായി കാർവി അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു.
Also Read
ടേം ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിൽ വാർഷിക വരുമാനത്തിന് നിർണായക പങ്ക്
എല്ലാ കാർവി അക്കൗണ്ട് ഉടമകളെയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഐഐഎഫ്എൽ സെക്യൂരിറ്റീസ് റീട്ടെയിൽ സിഇഒ സന്ദീപ് ഭരദ്വാജ് പറഞ്ഞു. ഇപ്പോൾ കാർവി അക്കൗണ്ടുകൾ ഔദ്യോഗികമായി മരവിപ്പിച്ചിട്ടില്ല, അക്കൌണ്ട് ഉടമകൾക്ക് ഐഐഎഫ്‌എൽ സെക്യൂരിറ്റിസുമായി ട്രേഡിംഗ് അല്ലെങ്കിൽ നിക്ഷേപം ആരംഭിക്കാൻ കഴിയും. അക്കൌണ്ടിലെ ഒന്നാം വർഷ വാർഷിക മെയിന്റനൻസ് കരാർ നിരക്കുകൾ ഐഐഎഫ്‌എൽ ഒഴിവാക്കിയിട്ടുണ്ട്. ഐഐഎഫ്‌എൽ മാർക്കറ്റ്സ് മൊബൈൽ വഴി ആദ്യത്തെ 30 ദിവസത്തേക്ക് ട്രേഡിംഗ് സൌജന്യമാണ്.
Also Read
പ്രധാനമന്ത്രി മുദ്ര യോജന: ആറു വർഷം പിന്നിട്ടു, ഇതുവരെ അനുവദിച്ചത് 14.96 ലക്ഷം കോടി രൂപ
എല്ലാ കാർവി ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും കാർവി ഡീമാറ്റ് അക്കൗണ്ടുകൾ വീണ്ടും തുറക്കുന്നതിന് ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ഒരു വെബ് പ്ലാറ്റ്ഫോം സൃഷ്ടിച്ചിട്ടുണ്ട്. https: //www.indiainfoline dot com / wecarekarvy / എന്നതാണ് ലിങ്ക്. കൂടാതെ 022- 40075000 എന്ന നമ്പറിൽ വിളിച്ചും അക്കൌണ്ട് പ്രവർത്തനക്ഷമമാക്കാം.
ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ഇക്വിറ്റി, കമ്മോഡിറ്റീസ്, കറൻസി, മ്യൂച്വൽ ഫണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ മറ്റ് കടം ഉൽപ്പന്നങ്ങൾ, പിഎംഎസ് എന്നിങ്ങനെ നിരവധി നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂലധന വിപണിയിലെ റീട്ടെയിൽ, സ്ഥാപന വിഭാഗങ്ങളിലെ പ്രധാന പങ്കാളിയാണ് ഐഐഎഫ്‌എൽ സെക്യൂരിറ്റീസ്. ഇന്ത്യയിലുടനീളം 2,500ൽ സ്ഥാപനങ്ങൾ ഐഐഎഫ്‌എൽ സെക്യൂരിറ്റീസിനുണ്ട്.
പുതിയ ഏറ്റെടുക്കലോടെ സീറോഡയ്ക്കും അപ്‌സ്റ്റോക്‌സിനും ശേഷം ഡീമാറ്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബ്രോക്കറിലേക്ക് ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ഉയർന്നു. ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ലിസ്റ്റഡ് ബ്രോക്കിംഗ് സ്ഥാപനമാണ്. 51 കോടി രൂപ നികുതി കഴിഞ്ഞ് മൂന്നാം പാദത്തിൽ കമ്പനി 215 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഐഐഎഫ്‌എൽ സെക്യൂരിറ്റീസിന് 2.3 ദശലക്ഷത്തിലധികം റീട്ടെയിൽ ഉപഭോക്താക്കളുണ്ട്. 500 ലധികം സ്ഥാപന ക്ലയന്റുകളും ഉണ്ട്, കൂടാതെ 2018-2020 കാലയളവിലെ ഇക്വിറ്റി ഐപിഒയുടെ ഒന്നാം നമ്പർ ബാങ്കറാണ് ഐഐഎഫ്‌എൽ സെക്യൂരിറ്റീസ്. ഇന്ത്യയിലെ ബ്രോക്കിംഗ് വ്യവസായത്തിൽ സാങ്കേതികവിദ്യയുടെ പുതുമകൾ വേഗത്തിൽ നടപ്പിലാക്കുന്ന മുൻനിരയിലുള്ള സ്ഥാപനമാണ് ഐഐഎഫ്‌എൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.