Vehicle Registration| സ്ഥിരവിലാസം പ്രശ്നമല്ല; KL-1 മുതൽ KL-86 വരെ വാഹനം ഏത് ആർടി ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം

Last Updated:

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ മുമ്പ് വാഹന രജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളൂ

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ വാഹനങ്ങള്‍ ഏത് ആർ ടി ഓഫീസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. വാഹന രജിസ്ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർഗോഡ് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർടി ഓഫീസിലോ കേരളത്തിൽ ഏത് ആർടി ഓഫീസിലോ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം.
സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ മുമ്പ് വാഹന രജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളൂ. എന്നാൽ ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർടിഒ പരിധിയിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദേശം.
പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. സ്ഥിരം മേൽവിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികൾ മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വച്ചിരുന്നു. തൊഴിൽ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേൽവിലാസം, ഉയർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം എന്നിവയാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികൾ ഇനിമുതൽ ഒഴിവാക്കപ്പെടുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Vehicle Registration| സ്ഥിരവിലാസം പ്രശ്നമല്ല; KL-1 മുതൽ KL-86 വരെ വാഹനം ഏത് ആർടി ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം
Next Article
advertisement
കളമശ്ശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭാ അംഗീകാരം; ചെലവ് 1000 കോടിയിലധികം
കളമശ്ശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭാ അംഗീകാരം; ചെലവ് 1000 കോടിയിലധികം
  • മന്ത്രിസഭാ യോഗം കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകി.

  • 27 ഏക്കർ ഭൂമിയിൽ 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്ള ജുഡീഷ്യൽ സിറ്റി.

  • 1000 കോടിയിൽപരം ചെലവിൽ ജുഡീഷ്യൽ സിറ്റി, കേന്ദ്ര സഹായം ലഭ്യമാക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതല.

View All
advertisement