വൈദ്യുത വാഹനങ്ങളുടെ ചാർജിങ് എളുപ്പമാക്കാൻ 'പ്ലഗ് ആൻഡ് ചാർജ്' സാങ്കേതികവിദ്യയുമായി കിയ

Last Updated:

ചാർജിംഗ് ‌എളുപ്പമാക്കാനും മാനുവൽ ഇടപെടൽ കുറക്കാനുമാണ് ഈ സാങ്കേതിക വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്

‘പ്ലഗ് ആൻഡ് ചാർജ്’ (Plug&Charge) സാങ്കേതികവിദ്യ അവതരിപ്പിച്ച് പ്രമുഖ വാ​ഹന നിർമാതാക്കളായ കിയ. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. കിയയുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഈ സാങ്കേതികവിദ്യ ക്രമേണ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഉടൻ വിപണിയിലെത്തുന്ന കിയ ഇവി 9 ൽ (Kia EV9) ആയിരിക്കും ഇത് ആദ്യമായി അവതരിപ്പിക്കുക. ചാർജിംഗ് ‌എളുപ്പമാക്കാനും മാനുവൽ ഇടപെടൽ കുറക്കാനുമാണ് ഈ സാങ്കേതിക വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്.
സാധാരണയായി ചാർജിംഗ് പോയിന്റിൽ ഉപയോക്താക്കൾ അവരുടെ അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടതുണ്ട്. ആർഎഫ്ഐഡി (RFID) കാർഡുകൾ അല്ലെങ്കിൽ കിയ ചാർജ് പോലുള്ള മൊബൈൽ ആപ്പുകൾ ഉപയോ​ഗിച്ചാണ് ഈ വേരിഫിക്കേഷൻ ചെയ്യേണ്ടത്. എന്നാൽ , ‘പ്ലഗ് ആൻഡ് ചാർജ്’ സാങ്കേതിക വിദ്യ പൂർണമായും ഓട്ടോമാറ്റിക് ആണ്. ഇവിടെ ഇത്തരം വേരിഫിക്കേഷൻ ആവശ്യമില്ല. മറ്റ് ആപ്പുകളുടെ സഹായവും വേണ്ട.
ഈ സാങ്കേതികവിദ്യ ഉപയോ​ക്താക്കൾക്ക് വളരയെധികം സഹായകരമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് പൂർണമായും സുരക്ഷിതമാണെന്നും കമ്പനി പറയുന്നു. ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ സഹായത്തോടെയാണ് പ്ല​ഗ് ആൻഡ് ചാർജിങ്ങ് നടക്കുന്നത്. പ്ലഗ് ആൻഡ് ചാർജ് എന്നത് പ്രധാനമായും വാഹനത്തിലുള്ള ഒരു വേരിഫിക്കേഷൻ രീതിയാണ്. ചാർജിംഗ് ആരംഭിക്കുന്നതിന് മുൻപ് ഉപഭോക്താവിന് അവരുടെ വാഹനത്തെ എളുപ്പത്തിൽ ചാർജിംഗ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനാകും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
വൈദ്യുത വാഹനങ്ങളുടെ ചാർജിങ് എളുപ്പമാക്കാൻ 'പ്ലഗ് ആൻഡ് ചാർജ്' സാങ്കേതികവിദ്യയുമായി കിയ
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement