Kerala Budget 2024: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി; ഭൂമിയുടെ ന്യായവില പരിഷ്കരിക്കും: ധനമന്ത്രി

Last Updated:

അധിക വിഭവ സമാഹരണത്തിന് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് (ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നൽകണമെന്ന ആവശ്യം നേരത്തെ മുതലുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
ഇതിനൊപ്പം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിച്ച് ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുമെന്നും ബജറ്റിൽ പറയുന്നു. ന്യായവില തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടർന്ന് ഈ നിരക്കിൽ കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വർധനവ് വരുത്തിവരികയായിരുന്നു. 2010നു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി വിലയിൽ ഉണ്ടായ വർധന കണക്കിലെടുത്താണ് ഇപ്പോൾ ഭൂമിയുടെ ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കാൻ നടപടിയെടുക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2024: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി; ഭൂമിയുടെ ന്യായവില പരിഷ്കരിക്കും: ധനമന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement