advertisement

സർക്കാർ കനിയുമോ? പൊന്മളയിലെ ബഡ്സ് പരിശീലന കേന്ദ്രത്തിന് കെട്ടിടം വേണം

Last Updated:

കെട്ടിട മാറ്റത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ അത് ഒരുപാട് പേര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കും

മലപ്പുറം: സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുകയാണ് മലപ്പുറം പൊന്മള പഞ്ചായത്തിലെ ബഡ്‌സ് പരിശീലനകേന്ദ്രം. തൊട്ടടുത്ത് കാലങ്ങളായി പൂട്ടിക്കിടക്കുന്ന ആരോഗ്യവകുപ്പിന്റെ സബ് സെന്റര്‍ കെട്ടിടം ഇതിനായി അനുവദിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ഈ ന്യായമായ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
സെറിബ്രല്‍ പാഴ്‌സി,ഓട്ടിസം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ പരിശീലനം, ഫിസിയോതെറാപ്പി തുടങ്ങിയവ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ഉദ്യമങ്ങളാണ് ബഡ്‌സ് പുനരധിവാസകേന്ദ്രത്തില്‍ നടക്കുന്നത്. കടലാസു പേന നിര്‍മാണം പോലെയുള്ള കാര്യങ്ങള്‍ വിജയകരമായി പൊന്മളയില്‍ നടക്കുന്നുമുണ്ട്. പക്ഷെ സ്ഥലപരിമിതി കാരണം ഫിസിയോതെറാപ്പിയടക്കം ചെയ്യാനാവുന്നില്ല. കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കാനും സാധ്യമല്ല.
ഇനി മൃഗങ്ങളെ സിനിമയിൽ കാണിക്കാൻ മനുഷ്യന് കൈക്കൂലി നൽകേണ്ട: കേന്ദ്ര സർക്കാർ ഉറപ്പ്
പഞ്ചായത്ത് വളപ്പില്‍ പൂട്ടിക്കിടക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് സബ് സെന്റര്‍ കെട്ടിടത്തിലേക്ക് ബഡ്‌സ് സെന്റര്‍ മാറ്റാനാണ് അധികൃതരുടെ ശ്രമം. മേഖലയില്‍ കുടുംബാരോഗ്യകേന്ദ്രം വന്നതോടെയാണ് സബ്‌സെന്റര്‍ പൂട്ടിയത്. 27 വര്‍ഷമായി കെട്ടിടം ആരും ഉപയോഗിക്കാതെ കിടക്കുകയാണ്. ബഡ്‌സ് കേന്ദ്രം ഇവിടേക്ക് മാറ്റാന്‍ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. കെട്ടിട മാറ്റത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ അത് ഒരുപാട് പേര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സർക്കാർ കനിയുമോ? പൊന്മളയിലെ ബഡ്സ് പരിശീലന കേന്ദ്രത്തിന് കെട്ടിടം വേണം
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement