advertisement

ജലനിധി പദ്ധതി മുടങ്ങി: കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിൽ ചെറുപാറ കോളനിവാസികൾ

Last Updated:

വീടിന് മുന്നിൽ കാണുന്ന ജലസംഭരണികളാണ് കോളനി നിവാസികളുടെ ഏക ആശ്രയം. അഞ്ഞൂറ് രൂപാ വീതം നൽകി വേണം സംഭരണി നിറയ്ക്കാൻ

ആലക്കോട് : കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുകയാണ് ആലക്കോട് പഞ്ചായത്തിലെ ചെറുപാറ കോളനിവാസികൾ. ജലനിധി പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ പഞ്ചായത്തിലെ ചെറുപാറ എസ്.ടി കോളനിയിലെ ജനങ്ങൾ.
വീടിന് മുന്നിൽ കാണുന്ന ജലസംഭരണികളാണ് കോളനി നിവാസികളുടെ ഏക ആശ്രയം. അഞ്ഞൂറ് രൂപാ വീതം നൽകി വേണം സംഭരണി നിറയ്ക്കാൻ. സ്വകാര്യ വ്യക്തികള്‍ യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കലങ്ങിയ വെള്ളമാണ് കുടിക്കാനും കുളിക്കാനും ഇവര്‍ ഉപയോഗിക്കുന്നത്.
അതേസമയം പണം നൽകാൻ കഴിവില്ലാത്തവർ തലച്ചുമടായി വേണം വെള്ളം എത്തിക്കാൻ. കോളനിക്കാരെ കൂടാതെ അറുപതോളം കുടുംബങ്ങളും ഈ മേഖലയിൽ താമസിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് ആരംഭിച്ച ജലനിധി പദ്ധതിയിലേക്കായി ഓരോ കുടുംബവും എണ്ണായിരത്തോളം രൂപ നൽകിയെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്നതാണ് പദ്ധതി മുടങ്ങാന്‍ കാരണമായി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊട്ടിയ പൈപ്പുകള്‍ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. പഞ്ചായത്ത്‌ തലത്തില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് പറഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും യാതൊന്നും നടന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
advertisement
പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവർ അധിവസിക്കുന്ന കോളനിയിലെ ഏക ആശ്രയമായിരുന്ന പഞ്ചായത്ത് കിണറും വറ്റി വരണ്ടിരിക്കുകയാണ്. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യവുമായി ജില്ലാ കലക്ടറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജലനിധി പദ്ധതി മുടങ്ങി: കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിൽ ചെറുപാറ കോളനിവാസികൾ
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement