advertisement

ബസിലെ സീറ്റിൽ ഒപ്പമിരുന്നു; യുവതിയുടെ പരാതിയിൽ അംഗവൈകല്യമുള്ള യുവാവ് പൊലീസ് കസ്റ്റഡിയിൽ

Last Updated:

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ ചങ്ങൻകുളങ്ങരയിൽനിന്നാണ് യുവാവ് കയറിയത്...

ആലപ്പുഴ: KSRTC ബസിലെ ഒഴിഞ്ഞ കിടന്ന ജനറൽ സീറ്റിൽ ഒപ്പമിരുന്നയാൾക്കെതിരായ യുവതിയുടെ പരാതിയിൽ സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. കുട്ടനാട് സ്വദേശി മനുപ്രസാദിനെ(33)യാണ് ജനറൽ സീറ്റിൽ ഇരുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ ചങ്ങൻകുളങ്ങരയിൽനിന്നാണ് മനുപ്രസാദ് കയറിയത്. വലത് കാലിന് വൈകല്യമുള്ള ഇയാൾ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ ഇരുന്നു. ഇതേ സീറ്റിൽ ഇരുന്ന യുവതി പെട്ടെന്ന് ആക്രോശിച്ചുകൊണ്ട് എഴുന്നേറ്റുമാറുകയായിരുന്നു. യുവതിയുടെ പ്രവർത്തിക്കെതിരെ സഹയാത്രക്കാർ രംഗത്തെത്തിയിരുന്നു.
പിന്നീട് ഭർത്താവിനെ കായംകുളത്തേക്ക് യുവതി വിളിച്ചുവരുത്തി. എന്നാൽ ഭർത്താവ് എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. തുടർന്ന് യുവതിയും ഭർത്താവും ചേർന്ന് കായംകുളം പൊലീസിൽ പരാതി നൽകി. ബസ് ഹരിപ്പാട് എത്തിയപ്പോൾ ഹൈവേ പൊലീസ് മനു പ്രസാദിനെ കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു വിട്ടയയ്ക്കുകയും ചെയ്തു. യുവതിയോടും സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനു പ്രസാദ് സ്റ്റേഷനിൽ എത്തിയെങ്കിലും യുവതി ഹാജരായില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബസിലെ സീറ്റിൽ ഒപ്പമിരുന്നു; യുവതിയുടെ പരാതിയിൽ അംഗവൈകല്യമുള്ള യുവാവ് പൊലീസ് കസ്റ്റഡിയിൽ
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement