advertisement

'തകര്‍പ്പന്‍ പ്രകടനവുമായി യുവിയും ഗോണിയും' ഗ്ലോബല്‍ ടി20യില്‍ ഇന്ത്യന്‍ കരുത്തില്‍ ടൊറാന്റോ നാഷണല്‍സ്

Last Updated:

21 പന്തില്‍ മൂന്നുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 35 റണ്‍സാണ് യുവരാജ് നേടിയത്.

ബ്രാംപ്ടണ്‍: കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്ങിന്റെയും മന്‍പ്രീത് ഗോണിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ടൊറാന്റോ നാഷണല്‍സിന് ജയം. രണ്ട് വിക്കറ്റിനാണ് എഡ്‌മെന്റോണ്‍ റോയല്‍സിനെ ടൊറാന്റോ മറികടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടൊറന്റൊ ലക്ഷ്യം മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന യുവരാജ് 21 പന്തില്‍ മൂന്നുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 35 റണ്‍സാണ് നേടിയത്.
Also Read: നാലാം നമ്പറില്‍ കളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു അതിനുള്ള തയ്യാറെടുപ്പിലാണ്; മനസ് തുറന്ന് ഋഷഭ് പന്ത്
പാകിസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ ഷദാബ് ഖാനെ സിക്‌സര്‍ പറത്തിയ യുവിയുടെ പ്രകടനം തന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. യുവിയ്ക്ക് പുറമെ ഹെന്റിച്ച് ക്ലാസന്‍ (45), മന്‍പ്രീത് ഗോണി (12 പന്തില്‍ 33) എന്നിവരുടെ പ്രകടനമാണ് ടൊറന്റൊയെ വിജയത്തിലേക്ക് നയിച്ചത്.
advertisement
advertisement
നേരത്തെ ബെന്‍ കട്ടിങ് (43), ഷദാബ് ഖാന്‍ (36) എന്നിവരുടെ പ്രകടനമാണ് റോയല്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് 28 റണ്‍സെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തകര്‍പ്പന്‍ പ്രകടനവുമായി യുവിയും ഗോണിയും' ഗ്ലോബല്‍ ടി20യില്‍ ഇന്ത്യന്‍ കരുത്തില്‍ ടൊറാന്റോ നാഷണല്‍സ്
Next Article
advertisement
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
  • ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയായ യുവാവിനെ വെടിവെച്ചു കൊന്നു

  • 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല

  • സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല, ഇയാളുടെ ലക്ഷ്യവും പശ്ചാത്തലവും അന്വേഷണം തുടരുന്നു

View All
advertisement