BREAKING: ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസര്‍ മരിച്ചതായി റിപ്പോർട്ട്
Last Updated:
അതേസമയം മസൂദ് അസറിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കാൻ പാകിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല. സൈന്യത്തിന്റെ അനുമതി ലഭിച്ച ശേഷമെ മസൂദിന്റെ മരണം സ്ഥിരീകരിക്കൂവെന്നാണ് വിവരം.
ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ജയ്ഷ് ഇ- മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കരളിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസർ ശനിയാഴ്ച മരിച്ചെന്നാണ് വിവരം.
അതേസമയം മസൂദ് അസറിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കാൻ പാകിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല. സൈന്യത്തിന്റെ അനുമതി ലഭിച്ച ശേഷമെ മസൂദിന്റെ മരണം സ്ഥിരീകരിക്കൂവെന്നാണ് വിവരം.
#BREAKING: Reports suggest Maulana Masood Azhar is dead, he died on March 2. To be formally announced after intimation from Army hospital, Islamabad: Top Intel Sources. Input: @manojkumargupta, @Zakka_Jacob with more details
advertisement
CNN-News18 is trying to independently verify the news pic.twitter.com/ntFVMBPvFF
— News18 (@CNNnews18) March 3, 2019
രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ഇയാള്‍ ചികിത്സയിലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. രോഗ ബാധിതനായ അസർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഖുറേഷി CNN-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അസർ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദത്തിന്ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
advertisement
കണ്ഡഹാറിലെ വിമാനറാഞ്ചലിനെ തുടർന്ന് അസിറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി ഭീകരാക്രമണങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ നടപ്പാക്കിയത്.
ഫെബ്രുവരി 14-ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷ് ഇ മുഹമ്മദായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമ സേന ജയ്ഷ് ഇ മുഹമ്മദിന്റെ ബാലാകോട്ടിലുള്ള ആസ്ഥാനം വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 7:34 PM IST