ഇനി കുറച്ച് ദിവസങ്ങൾ മാത്രം; എല്ലാവരും സഹായിക്കണം; ഇത് തന്റെ അവസാനത്തെ അപേക്ഷയെന്ന് നിമിഷ പ്രിയയുടെ അമ്മ

Last Updated:

ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് അമ്മ സഹായം അഭ്യർത്ഥിച്ച് എത്തിയിരിക്കുന്നത്

News18
News18
യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി സഹായം അഭ്യർത്ഥിച്ച് അമ്മ പ്രേമകുമാരി. ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് സഹായം അഭ്യർത്ഥിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണ് ശേഷിക്കുന്നതെന്നും പ്രേമകുമാരി പ്രതികരിച്ചു. കൂടാതെ ഇത് വരെ ഒപ്പം നിന്ന് സഹായിച്ചവർക്ക് അവർ നന്ദിയും അറിയിച്ചു. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണമെന്നും ഇത് തൻറെ അവസാനത്തെ അപേക്ഷയെന്നും പ്രേമകുമാരി പറഞ്ഞു. ‌‌
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. അന്തിമ തീരുമാനം എടുക്കേണ്ടത് കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ്. ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോമും ഇത്തരത്തിൽ പ്രതികരിച്ചു.
നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തലാല്‍ അബ്ദു മഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ 2018 ല്‍ വധശിക്ഷ വിധിച്ചു. നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി അമ്മ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇനി കുറച്ച് ദിവസങ്ങൾ മാത്രം; എല്ലാവരും സഹായിക്കണം; ഇത് തന്റെ അവസാനത്തെ അപേക്ഷയെന്ന് നിമിഷ പ്രിയയുടെ അമ്മ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement