'കുടുംബത്തിലെ ഒരംഗം'; കുതിരയുടെ ജന്മദിനത്തിൽ വമ്പൻ പാർട്ടിയൊരുക്കി ബീഹാർ സ്വദേശി

Last Updated:
സ്വന്തം മകനെപ്പോലെയാണ് ഗോലു, ചേതക്കിനെ പരിപാലിക്കുന്നത്. ഒരു മൃഗമായല്ല തൻ്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ചേതക്കിനെ ഞാൻ കാണുന്നത്.
1/7
Image credit: IANS
കുട്ടികളുടെയും മുതിർന്നവരുടെയും എല്ലാം ജന്മദിനം നാം ആഘോഷം ആക്കാറുണ്ട്. എന്നാൽ വ്യത്യസ്ഥമായ ഒരു ജന്മദിന ആഘോഷം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബീഹാർ സഹർസ ജില്ലയിലെ പഞ്ചവതി ചൗക്കിലുള്ള ഗോലു യാദവ്. താൻ പരിപാലിക്കുന്ന കുതിരയുടെ രണ്ടാം ജന്മദിനമാണ് ഇദ്ദേഹം കെങ്കേമമായി അഘോഷിച്ചത്.  (Image credit: IANS)
advertisement
2/7
 ആയിരക്കണക്കിന് രൂപ വിലയുള്ള ഒരു കേക്കും സമീപ വാസികളായ നിരവധി പേരെ വിളിച്ചുള്ള വലിയ വിരുന്നും 'ചേതക്' എന്ന തൻ്റെ കുതിരയുടെ ജന്മദിനത്തിന് ഇദ്ദേഹം ഒരുക്കി. തിങ്കളാഴ്ച്ച വൈകീട്ട് ആയിരുന്നു ചേതക്കിൻ്റെ ജന്മദിനാഘോഷം. രാവിലെ തന്നെ കുതിരയെ കുളിപ്പിച്ച് സുന്ദരനാക്കിയ ശേഷം അണിയിച്ച് ഒരുക്കിയിരുന്നു. (Image credit: IANS)
ആയിരക്കണക്കിന് രൂപ വിലയുള്ള ഒരു കേക്കും സമീപ വാസികളായ നിരവധി പേരെ വിളിച്ചുള്ള വലിയ വിരുന്നും 'ചേതക്' എന്ന തൻ്റെ കുതിരയുടെ ജന്മദിനത്തിന് ഇദ്ദേഹം ഒരുക്കി. തിങ്കളാഴ്ച്ച വൈകീട്ട് ആയിരുന്നു ചേതക്കിൻ്റെ ജന്മദിനാഘോഷം. രാവിലെ തന്നെ കുതിരയെ കുളിപ്പിച്ച് സുന്ദരനാക്കിയ ശേഷം അണിയിച്ച് ഒരുക്കിയിരുന്നു. (Image credit: IANS)
advertisement
3/7
 വൈകിട്ടോടെ ക്ഷണപ്രകാരം സമീപവാസികൾ എത്തി. കേക്ക് കുതിരയുടെ മുന്നിൽ വച്ച ശേഷം ഗോലുവും കൂട്ടരും ചേർന്ന് മുറിച്ചു. ചേതക്കിൻ്റെ പേരും ചിത്രവും അലേഖനം ചെയ്ത കേക്കാണ് ഒരുക്കിയിരുന്നത്.  ശേഷം പടക്കം പൊട്ടിച്ചും മറ്റും ആഘോഷം ഗംഭീരമാക്കി. അതിഥികൾക്കായി വെജിറ്റേറിയൻ - നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഗോലു ഒരുക്കിയിരുന്നു. (Image credit: IANS)
വൈകിട്ടോടെ ക്ഷണപ്രകാരം സമീപവാസികൾ എത്തി. കേക്ക് കുതിരയുടെ മുന്നിൽ വച്ച ശേഷം ഗോലുവും കൂട്ടരും ചേർന്ന് മുറിച്ചു. ചേതക്കിൻ്റെ പേരും ചിത്രവും അലേഖനം ചെയ്ത കേക്കാണ് ഒരുക്കിയിരുന്നത്.  ശേഷം പടക്കം പൊട്ടിച്ചും മറ്റും ആഘോഷം ഗംഭീരമാക്കി. അതിഥികൾക്കായി വെജിറ്റേറിയൻ - നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഗോലു ഒരുക്കിയിരുന്നു. (Image credit: IANS)
advertisement
4/7
 സ്വന്തം മകനെപ്പോലെയാണ് ഗോലു ചേതക്കിനെ പരിപാലിക്കുന്നത്. ഒരു മൃഗമായല്ല തൻ്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്  കുതിരയെ ഞാൻ കാണുന്നത്. ഇത്രയും കാലത്തിനിടക്ക് തൻ്റെ സ്വന്തം ജന്മദിനം ഞാൻ ആഘോഷിച്ചിട്ടില്ല. പക്ഷേ ചേതക്കിൻ്റെ  എല്ലാ ജന്മദിനവും ആഘോഷമാക്കി- എന്നാണ് ഗോലുവിന്‍റെ വാക്കുകൾ. (Image credit: IANS)
സ്വന്തം മകനെപ്പോലെയാണ് ഗോലു ചേതക്കിനെ പരിപാലിക്കുന്നത്. ഒരു മൃഗമായല്ല തൻ്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്  കുതിരയെ ഞാൻ കാണുന്നത്. ഇത്രയും കാലത്തിനിടക്ക് തൻ്റെ സ്വന്തം ജന്മദിനം ഞാൻ ആഘോഷിച്ചിട്ടില്ല. പക്ഷേ ചേതക്കിൻ്റെ  എല്ലാ ജന്മദിനവും ആഘോഷമാക്കി- എന്നാണ് ഗോലുവിന്‍റെ വാക്കുകൾ. (Image credit: IANS)
advertisement
5/7
 സമാനമായ രീതിയിൽ തന്നെയാണ് ചേതക്കിൻ്റെ ഒന്നാം പിറന്നാളും ഗോലു ആഘോഷിച്ചിരുന്നത്.  ആറ് മാസം പ്രായം ഉള്ളപ്പോഴാണ് ചേതക്ക് ഗോലുവിൻ്റെ വീട്ടിൽ എത്തുന്നത്. പാലിൻ്റെ ആവശ്യത്തിന് ആയിരുന്നു ആദ്യം ഉപയോഗപ്പെടുത്തിയിരുന്നത്. (Image credit: IANS)
സമാനമായ രീതിയിൽ തന്നെയാണ് ചേതക്കിൻ്റെ ഒന്നാം പിറന്നാളും ഗോലു ആഘോഷിച്ചിരുന്നത്.  ആറ് മാസം പ്രായം ഉള്ളപ്പോഴാണ് ചേതക്ക് ഗോലുവിൻ്റെ വീട്ടിൽ എത്തുന്നത്. പാലിൻ്റെ ആവശ്യത്തിന് ആയിരുന്നു ആദ്യം ഉപയോഗപ്പെടുത്തിയിരുന്നത്. (Image credit: IANS)
advertisement
6/7
 മൃഗങ്ങൾക്ക് എതിരായി വർദ്ധിക്കുന്ന അതിക്രമങ്ങളിൽ ഉള്ള സങ്കടവും ഗോലു പങ്കുവെച്ചു. ഇന്നത്തെ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹം കാണിക്കുന്നത് മൃഗങ്ങളാണ്. ആളുകൾ ഒരിക്കലും മൃഗങ്ങളെ വെറും ഒരു മൃഗമായി മാത്രം കണാൻ പാടില്ല. വീട്ടിലെ ഒരു അംഗത്തെ പോലെ അവരെ സ്നേഹിക്കണം. മൃഗങ്ങളെ കൂടുതൽ സ്നേഹിക്കാൻ നാം ശീലക്കേണ്ടതുണ്ടെന്നും ഗോലു പറയുന്നു
മൃഗങ്ങൾക്ക് എതിരായി വർദ്ധിക്കുന്ന അതിക്രമങ്ങളിൽ ഉള്ള സങ്കടവും ഗോലു പങ്കുവെച്ചു. ഇന്നത്തെ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹം കാണിക്കുന്നത് മൃഗങ്ങളാണ്. ആളുകൾ ഒരിക്കലും മൃഗങ്ങളെ വെറും ഒരു മൃഗമായി മാത്രം കണാൻ പാടില്ല. വീട്ടിലെ ഒരു അംഗത്തെ പോലെ അവരെ സ്നേഹിക്കണം. മൃഗങ്ങളെ കൂടുതൽ സ്നേഹിക്കാൻ നാം ശീലക്കേണ്ടതുണ്ടെന്നും ഗോലു പറയുന്നു
advertisement
7/7
 കുതിരയായ ചേതക്കിനോടുള്ള ഗോലുവിൻ്റെ സ്നേഹം നാട്ടിലും ചർച്ചാ വിഷയമാണ്. സഹർസ ജില്ലക്ക് മത്രമല്ല ഈ ലോകത്തിന്  തന്നെ ഗോലു മാതൃകയാണെന്ന് നാട്ടുകാർ പറയുന്നു.
കുതിരയായ ചേതക്കിനോടുള്ള ഗോലുവിൻ്റെ സ്നേഹം നാട്ടിലും ചർച്ചാ വിഷയമാണ്. സഹർസ ജില്ലക്ക് മത്രമല്ല ഈ ലോകത്തിന്  തന്നെ ഗോലു മാതൃകയാണെന്ന് നാട്ടുകാർ പറയുന്നു.
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement