നൈറ്റ് ക്ലബിൽ പാട്ടുപാടി തുടക്കം; സംഗീതം പഠിക്കാതെ 17 ഇന്ത്യൻ ഭാഷകളിലും 8 വിദേശ ഭാഷകളിലും ശ്രോതാക്കളുടെ മനംകവർന്ന ഗായിക

Last Updated:
ഉഷയുടെ ഹസ്‌കി വോയ്‌സിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാൽ അതേ ശബ്ദം കാരണം സ്‌കൂളിലെ സംഗീത ക്ലാസുകളിൽ നിന്ന് പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു
1/10
 അഭിനയവും സംഗീതവും പെയിന്റിംഗും ഒന്നും പഠിക്കാതെ തന്നെ അതാത് മേഖലകളിൽ ഏറ്റവും ഉന്നതശ്രേണിയിൽ എത്തിയ കലാകാരന്മാര്‍ ഒട്ടേറെയുണ്ട്. ദൈവം തന്നെ വരദാനം എന്നൊക്കെ പറയുന്ന പോലെ അത്ഭുത പ്രതിഭകൾ. അത്തരത്തിലൊരു ഗായികയെ കുറിച്ചാണ് ഇവിടെ പറയുന്നത്. (Image: Usha Uthup/ instagram)
അഭിനയവും സംഗീതവും പെയിന്റിംഗും ഒന്നും പഠിക്കാതെ തന്നെ അതാത് മേഖലകളിൽ ഏറ്റവും ഉന്നതശ്രേണിയിൽ എത്തിയ കലാകാരന്മാര്‍ ഒട്ടേറെയുണ്ട്. ദൈവം തന്നെ വരദാനം എന്നൊക്കെ പറയുന്ന പോലെ അത്ഭുത പ്രതിഭകൾ. അത്തരത്തിലൊരു ഗായികയെ കുറിച്ചാണ് ഇവിടെ പറയുന്നത്. (Image: Usha Uthup/ instagram)
advertisement
2/10
 ഈ ഗായികക്ക് ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ആരാധകരുണ്ട്. ആ മാന്ത്രിക ശബ്ദം ഇഷ്ടപ്പെടുന്നവരിൽ എല്ലാ തലമുറയിൽപ്പെട്ടവരുമുണ്ട്. തന്റെ അസാധ്യ പ്രതിഭ കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കവരാൻ സിദ്ധിയുള്ള ഗായികയാണ് 76കാരിയായ ഉഷാ ഉതുപ്പ്. (Image: Usha Uthup/ instagram)
ഈ ഗായികക്ക് ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ആരാധകരുണ്ട്. ആ മാന്ത്രിക ശബ്ദം ഇഷ്ടപ്പെടുന്നവരിൽ എല്ലാ തലമുറയിൽപ്പെട്ടവരുമുണ്ട്. തന്റെ അസാധ്യ പ്രതിഭ കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കവരാൻ സിദ്ധിയുള്ള ഗായികയാണ് 76കാരിയായ ഉഷാ ഉതുപ്പ്. (Image: Usha Uthup/ instagram)
advertisement
3/10
 1947ല്‍ മുംബൈയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഉഷാ ഉതുപ്പ് ജനിച്ചത്. 19ാം വയസിൽ നൈറ്റ് ക്ലബുകളിൽ പാടിത്തുടങ്ങിയ അവർ ഇന്ന് 17 ഇന്ത്യൻ ഭാഷകളിലും 8 വിദേശ ഭാഷകളിലും പാടിക്കഴിഞ്ഞു.  (Image: Usha Uthup/ instagram)
1947ല്‍ മുംബൈയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഉഷാ ഉതുപ്പ് ജനിച്ചത്. 19ാം വയസിൽ നൈറ്റ് ക്ലബുകളിൽ പാടിത്തുടങ്ങിയ അവർ ഇന്ന് 17 ഇന്ത്യൻ ഭാഷകളിലും 8 വിദേശ ഭാഷകളിലും പാടിക്കഴിഞ്ഞു.  (Image: Usha Uthup/ instagram)
advertisement
4/10
 ഉഷയുടെ ഹസ്‌കി വോയ്‌സിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാൽ അതേ ശബ്ദം കാരണം സ്‌കൂളിലെ സംഗീത ക്ലാസുകളിൽ നിന്ന് പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു. ശബ്ദം ശരിയല്ലെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് പുറത്താക്കിയത്. ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം ലഭിച്ചിട്ടില്ല. റേഡിയോയിൽ കിഷോരി അമോങ്കറെയും ബഡേ ഗുലാം അലിയെയും കേട്ടാണ് ഗായികയാകണമെന്ന് ആഗ്രഹം ദൃഢമായത്. (Image: Usha Uthup/ instagram)
ഉഷയുടെ ഹസ്‌കി വോയ്‌സിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാൽ അതേ ശബ്ദം കാരണം സ്‌കൂളിലെ സംഗീത ക്ലാസുകളിൽ നിന്ന് പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു. ശബ്ദം ശരിയല്ലെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് പുറത്താക്കിയത്. ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം ലഭിച്ചിട്ടില്ല. റേഡിയോയിൽ കിഷോരി അമോങ്കറെയും ബഡേ ഗുലാം അലിയെയും കേട്ടാണ് ഗായികയാകണമെന്ന് ആഗ്രഹം ദൃഢമായത്. (Image: Usha Uthup/ instagram)
advertisement
5/10
 1969ൽ ചെന്നൈയിലെ നൈൻ ജെംസ് എന്ന ചെറിയൊരു നൈറ്റ് ക്ലബിലായിരുന്നു ഉഷയുടെ കരിയർ തുടങ്ങുന്നത്. ഉഷയുടെ പാട്ടുകേൾക്കാണ് ക്ലബിലെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവന്നു. പിന്നീട് കൊൽക്കത്തയിലെ നൈറ്റ് ക്ലബുകളിൽ പാടി. അവിടെ വച്ചാണ് ജീവിത പങ്കാളിയായ ഉതുപ്പിനെ പരിചയപ്പെടുന്നത്. പിന്നീട് ഡൽഹിയിൽ ഒബെറോയ് ഹോട്ടൽസിലും ആ സ്വരം മുഴങ്ങിക്കേട്ടു. (Image: Usha Uthup/ instagram)
1969ൽ ചെന്നൈയിലെ നൈൻ ജെംസ് എന്ന ചെറിയൊരു നൈറ്റ് ക്ലബിലായിരുന്നു ഉഷയുടെ കരിയർ തുടങ്ങുന്നത്. ഉഷയുടെ പാട്ടുകേൾക്കാണ് ക്ലബിലെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവന്നു. പിന്നീട് കൊൽക്കത്തയിലെ നൈറ്റ് ക്ലബുകളിൽ പാടി. അവിടെ വച്ചാണ് ജീവിത പങ്കാളിയായ ഉതുപ്പിനെ പരിചയപ്പെടുന്നത്. പിന്നീട് ഡൽഹിയിൽ ഒബെറോയ് ഹോട്ടൽസിലും ആ സ്വരം മുഴങ്ങിക്കേട്ടു. (Image: Usha Uthup/ instagram)
advertisement
6/10
 ഒരിക്കൽ ഒബെറോയ് ഹോട്ടലിൽ പാട്ട് കേൾക്കാൻ വിജയ് ആനന്ദ്, ദേവാനന്ദ്, ആർ ഡി ബർമൻ, സഞ്ജയ് ഖാൻ, ശശി കപൂർ തുടങ്ങിയവരെത്തിയിരുന്നു. ആ ഗായികയെ ഇഷ്ടമായ ശശി കപൂർ തന്റെ അടുത്ത ചിത്രമായ ബോംബോ ടാക്കീയിൽ (1970)ൽ പാടാൻ ഉഷക്ക് അവസരം നൽകി. രണ്ട് ഇംഗ്ലീഷ് പാട്ടുകളും ഹരി ഓം തത് സത് എന്നീ ഗാനവും ഉഷ പാടി. (Image: Usha Uthup/ instagram)
ഒരിക്കൽ ഒബെറോയ് ഹോട്ടലിൽ പാട്ട് കേൾക്കാൻ വിജയ് ആനന്ദ്, ദേവാനന്ദ്, ആർ ഡി ബർമൻ, സഞ്ജയ് ഖാൻ, ശശി കപൂർ തുടങ്ങിയവരെത്തിയിരുന്നു. ആ ഗായികയെ ഇഷ്ടമായ ശശി കപൂർ തന്റെ അടുത്ത ചിത്രമായ ബോംബോ ടാക്കീയിൽ (1970)ൽ പാടാൻ ഉഷക്ക് അവസരം നൽകി. രണ്ട് ഇംഗ്ലീഷ് പാട്ടുകളും ഹരി ഓം തത് സത് എന്നീ ഗാനവും ഉഷ പാടി. (Image: Usha Uthup/ instagram)
advertisement
7/10
 ഇതോടെ ബോളിവുഡിൽ സജീവമായെങ്കിലും പ്രധാന വരുമാനം സംഗീത നിശകളിൽ നിന്നായിരുന്നു. മലയാളത്തിലെ പോത്തൻവാവ ഉൾപ്പെടെ ഒട്ടേറെ പ്രാദേശിക ഭാഷകളിലെ സിനിമകളില്‍ അവർ അഭിനയിക്കുകയും ചെയ്തു. (Image: Usha Uthup/ instagram)
ഇതോടെ ബോളിവുഡിൽ സജീവമായെങ്കിലും പ്രധാന വരുമാനം സംഗീത നിശകളിൽ നിന്നായിരുന്നു. മലയാളത്തിലെ പോത്തൻവാവ ഉൾപ്പെടെ ഒട്ടേറെ പ്രാദേശിക ഭാഷകളിലെ സിനിമകളില്‍ അവർ അഭിനയിക്കുകയും ചെയ്തു. (Image: Usha Uthup/ instagram)
advertisement
8/10
 കനത്ത ശബ്ദത്തിൽ നായികമാർ പാടാറില്ലെന്ന പൊതുധാരണയാകാം സിനിമയിൽ കൂടുതൽ അവസരം ലഭിക്കാത്തതെന്ന് ഉഷാ ഉതുപ്പ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. (Image: Usha Uthup/ instagram)
കനത്ത ശബ്ദത്തിൽ നായികമാർ പാടാറില്ലെന്ന പൊതുധാരണയാകാം സിനിമയിൽ കൂടുതൽ അവസരം ലഭിക്കാത്തതെന്ന് ഉഷാ ഉതുപ്പ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. (Image: Usha Uthup/ instagram)
advertisement
9/10
 സീനത്ത് അമൻ, തനുജ, റാണി മുഖർജി തുടങ്ങിയ നായികമാർക്കൊക്കെ തന്റെ സ്വരം നന്നായി ഇണങ്ങിയിരുന്നെങ്കിലും അവരുടെ ശബ്ദം കൂടുതൽ മധുരമായി ഗാനങ്ങളിൽ ഉൾപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചതെന്നും ഉഷാ ഉതുപ്പ് പറഞ്ഞിരുന്നു. (Image: Usha Uthup/ instagram)
സീനത്ത് അമൻ, തനുജ, റാണി മുഖർജി തുടങ്ങിയ നായികമാർക്കൊക്കെ തന്റെ സ്വരം നന്നായി ഇണങ്ങിയിരുന്നെങ്കിലും അവരുടെ ശബ്ദം കൂടുതൽ മധുരമായി ഗാനങ്ങളിൽ ഉൾപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചതെന്നും ഉഷാ ഉതുപ്പ് പറഞ്ഞിരുന്നു. (Image: Usha Uthup/ instagram)
advertisement
10/10
 നിരവധി സംഗീത റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഉപദേശകയായും ഉഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ, ഉഷ ട്രിൻകാസിൽ അവതരിപ്പിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (Image: Usha Uthup/ instagram)
നിരവധി സംഗീത റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഉപദേശകയായും ഉഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ, ഉഷ ട്രിൻകാസിൽ അവതരിപ്പിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (Image: Usha Uthup/ instagram)
advertisement
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
  • യുഎസ് സെനറ്റിൽ കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായി

  • പുരുഷന്മാർക്ക് ഗർഭംധരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൽ ഗൈനക്കോളജിസ്റ്റ് നിഷ വർമ്മ മറുപടി മുടങ്ങി

  • ഗർഭചിദ്ര മരുന്നുകൾ സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോ. നിഷ വർമ്മ വ്യക്തമാക്കി

View All
advertisement