ഇതുവരെ മരിച്ചതിൽ 720 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. അതായത് 70 ശതമാനത്തിലധികം മരണവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. റിപ്പോർട്ട് : ഉമേഷ് ബാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം ആയിരം കടന്നു. പ്രായമായവരും, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുമാണ് മരിച്ചവരിൽ അധികവും. മരണ നിരക്ക് കുറച്ച് നിർത്താനാകുന്നു എന്നത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്.
2/ 8
ഇന്നലെവരെ 1003 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 0.35 ശതമാനമാണ് നിലവിലെ മരണ നിരക്ക്. ദേശിയ ശരാശരിയും മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
3/ 8
ഇതുവരെ മരിച്ചതിൽ 720 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. അതായത് 70 ശതമാനത്തിലധികം മരണവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 41-നും 59-നുമിടയിലുള്ള 237 പേർ. അതായത് 23 ശതമാനം പേർ 40 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
4/ 8
കൂടാതെ 4 ശതമാനം പേർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ പ്രായമുള്ള 42 പേരാണ് മരിച്ചത്. 17 വയസ്സിന് താഴെയുള്ള നാല് പേരും കോവിഡ് ബാധിച്ച് മരിച്ചവരിലുണ്ട്.
5/ 8
കൂടാതെ 4 ശതമാനം പേർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ പ്രായമുള്ള 42 പേരാണ് മരിച്ചത്. 17 വയസ്സിന് താഴെയുള്ള നാല് പേരും കോവിഡ് ബാധിച്ച് മരിച്ചവരിലുണ്ട്.
6/ 8
ജനുവരി മുപ്പതിന് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച കേരളത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ രോഗികളായത് 499 പേരാണ്.
7/ 8
ഇക്കാലയളവിൽ മൂന്ന് കോവിഡ് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ മെയ് നാലുമുതലുള്ള അടുത്ത ഘട്ടത്തിൽ രോഗവ്യാപനവും മരണവും ക്രമാനുഗതമായി വർദ്ധിച്ചു. രോഗവ്യാപനം രൂക്ഷമായ സെപ്റ്റബറിൽ 444 പേർ മരിച്ചു.
8/ 8
ഒക്ടോബറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം 232 മരണങ്ങളുമുണ്ടായി. അതേസമയം കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുന്നതായും ആരോപണമുണ്ട്.