വിദേശത്തുനിന്ന് വരുന്നവർക്ക് ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി ഇന്ത്യ; പുതിയ മാർഗനിർദേശം ഇന്നു രാത്രി മുതൽ
- Published by:Anuraj GR
- news18-malayalam
Last Updated:
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതലായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുതുക്കിയത്
ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന കുട്ടികളടക്കം എല്ലാ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്ര് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടണ്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ഉത്തരവ് ബാധകമാണ്. തിങ്കളാഴ്‌ച രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു. ഇവര്‍ എയര്‍സുവിധയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
advertisement
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതലായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുതുക്കിയത്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്കായി കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് മുമ്പായി എത്തിച്ചേരുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും ഓൺലൈനിൽ ആർടി പിസിആർ ടെസ്റ്റ് നെഗറ്റീവാണെന്ന് പരിശോധന ഫലം അപ്ലോഡ് ചെയ്യുകയും, ഇതുസംബന്ധിച്ച് സത്യവാങ്മൂലം ചേർക്കുകയും വേണമെന്നാണ് നിർദേശം. യാത്രയ്ക്കു 72 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
advertisement
ടെസ്റ്റിംഗ്, ഇൻസ്റ്റിറ്റ്യൂഷണൽ, ഹോം ക്വാറൻറൈൻ എന്നിവ സംബന്ധിച്ച സർക്കാർ നിയമങ്ങൾ പാലിക്കുന്നതായി അംഗീകരിക്കുന്ന സത്യവാങ്മൂലമാണ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്. കുടുംബത്തിൽ മരണം സംഭവിച്ച സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർക്കു മാത്രമാണ് ടെസ്റ്റിംഗ് / ക്വാറൻറൈൻ പ്രോട്ടോക്കോളുകളിൽ ഇളവ് നൽകിയിരിക്കുന്നത്. ഇവർ എയർ സുവിധ പോർട്ടലിൽ അപേക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ആവശ്യമായതെല്ലാം ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പോർട്ടലിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
advertisement
കോവിഡ് -19 വകഭേദങ്ങളുടെ ആവിർഭാവത്തെത്തുടർന്ന് സർക്കാർ പുതിയ മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡയൽ) അന്താരാഷ്ട്ര യാത്രക്കാർക്ക് പുതുക്കിയ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. പുതുക്കിയ 'എയർ സുവിധ' പോർട്ടലിൽ പുതിയ ആർടി-പിസിആർ ടെസ്റ്റിംഗ് പാക്കേജും ആഭ്യന്തര കണക്ഷൻ യാത്രയ്ക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു, ഇത് ആഭ്യന്തര ഗതാഗത യാത്രക്കാർക്കായി ഒരു പുതിയ എസ്ഒപി നടപ്പാക്കാൻ സഹായിക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത സംരംഭവും ജിഎംആറിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമാണ് ഡയൽ.
advertisement
വിമാനത്താവളത്തിൽ ടെസ്റ്റ് നൽകിയ ശേഷം യാത്രക്കാർക്ക് പുറത്തുകടന്ന് കപ്പല്വിലക്ക് / സ്വയം നിരീക്ഷണത്തെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശം പാലിക്കാം. ഉയർന്ന അപകടസാധ്യതയുള്ള കൗണ്ടികളായ യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ തിരിച്ചറിയാനും എസ്ഡിഎഫ് സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്‌ഒപി) പ്രകാരം, കുടുംബത്തിൽലെ മരണവുമായി ബന്ധപ്പെട്ട് എത്തുന്ന യാത്രക്കാർക്ക് ഇളവിനായി അപേക്ഷിക്കാനും ആർടി-പിസിആർ ടെസ്റ്റിന് പകരമായി അംഗീകൃത അപേക്ഷ എസ്‌ഡിഎഫിൽ അപ്‌ലോഡ് ചെയ്യാനും കഴിയും.










