advertisement

Gang Rape In UP | ദളിത് സ്ത്രീ ലഖ്നൗവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഹത്രാസ്, ബൽറാംപുർ ഭീകരതയ്ക്ക് പിന്നാലെ അടുത്തത്

Last Updated:
'ഇരയായ യുവതി ഓഫീസിൽ എത്തി പരാതി നൽകി. ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം നടന്നുവരികയാണ്. ബലാത്സംഗം ആരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്. തുടർനടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്' - ഉത്തരമേഖല ഡിസിപി ശാലിനി പറഞ്ഞു.
1/5
Neeleswaram rape case, embryo, rape case, rape, Crime news, നീലേശ്വരം പീഡനം
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നും ബൽറാംപുരിൽ നിന്നുമുള്ള പീഡനവാർത്തകൾക്ക് എതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുമ്പോൾ വീണ്ടും അടുത്ത കൂട്ടബലാത്സംഗത്തിന്റെ വാർത്ത. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ദളിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുഡാംബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ ജോലിസംബന്ധമായ ആവശ്യത്തിന് കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു.
advertisement
2/5
crime news, widow and man beaten, woman and man beaten over illicit affair, ക്രൈം ന്യൂസ്, മർദനം, അവിഹിത ബന്ധം
യുവതിക്ക് ഒരു ജോലി നൽകുന്നതിനു മുന്നോടിയായി ഓഗസ്റ്റ് 22ന് തന്നെ വന്നു കാണാൻ വിപിൻ എന്നയാൾ നിർദ്ദേശിക്കുകയായിരുന്നു. നിർദ്ദേശം അനുസരിച്ച് കൂടിക്കാഴ്ചയ്ക്കായി യുവതി പ്രതിയുടെ വീട്ടിലെത്തി. എന്നാൽ, പ്രതിയെ കൂടാതെ ഷകീൽ എന്നയാൾ ഉൾപ്പെടെ മറ്റ് നാലു പുരുഷൻമാർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാ പുരുഷൻമാരും തന്നെ ഊഴമനുസരിച്ചെത്തി ബലാത്സംഗം ചെയ്തതായും യുവതി പറഞ്ഞു.
advertisement
3/5
business man jailed, groping woman, elevator in dubai, UAE, Gulf news
യുവതിയുടെ നില വഷളായതിനെ തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം പ്രതി പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ സമീപിക്കുകയാണെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
advertisement
4/5
Rape, Rape in Kerala, Rape case, Crime news, thrissur
ആദ്യഘട്ടത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം പരാതി നൽകാനായി ഗാധി പൊലീസ് ഔട്ട്പോസ്റ്റിൽ എത്തിയെങ്കിലും അവളുടെ പരാതി കേട്ടില്ല. സെപ്റ്റംബർ മൂന്നിന് ഗുഡാംബ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചെങ്കിലും പരാതി നൽകിയില്ല. എന്നാൽ, ഹത്രാസ് സംഭവത്തിനു പിന്നാലെ പൊലീസ് സമ്മർദ്ദത്തിലാകുകയും തുടർന്ന് എഫ് ഐ ആർ ഫയൽ ചെയ്യുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിന്നീട് അറസ്റ്റ് ചെയ്തു.
advertisement
5/5
Child rape, rape palakkad, rape tamilnadu, പീഡനം
'ഇരയായ യുവതി ഓഫീസിൽ എത്തി പരാതി നൽകി. ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം നടന്നുവരികയാണ്. ബലാത്സംഗം ആരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്. തുടർനടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്' - ഉത്തരമേഖല ഡിസിപി ശാലിനി പറഞ്ഞു.
advertisement
മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് വിലക്കിയപ്പോൾ 'ഗൺമാനെ തിരിച്ചേൽ‌പ്പിച്ച' ബി എൻ ഹസ്‌കർ RSPയിലേക്ക്
മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് വിലക്കിയപ്പോൾ 'ഗൺമാനെ തിരിച്ചേൽ‌പ്പിച്ച' ബി എൻ ഹസ്‌കർ RSPയിലേക്ക്
  • മുഖ്യമന്ത്രിയെ വിമർശിച്ചതിന് വിലക്കേൽക്കുകയും പിന്നീട് ബി എൻ ഹസ്‌കർ ആർ എസ് പിയിലേക്ക് ചേർന്നു

  • ‘ഇടത് നിരീക്ഷകൻ’ പദവി രാജിവെച്ച് പാർട്ടി നൽകിയ ഗൺമാനെ ഹസ്‌കർ തിരിച്ചേൽപ്പിച്ചു

  • ബേബി ജോൺ അനുസ്മരണ സമ്മേളനത്തിൽ ബി എൻ ഹസ്‌കറിന്റെ ഔദ്യോഗിക പാർട്ടി പ്രവേശനം നടക്കും

View All
advertisement