advertisement

പത്തനംതിട്ടയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ സഞ്ചിയിൽ കുഞ്ഞ്; മുറ്റത്ത് ഉപേക്ഷിക്കാൻ ശ്രമം: ഭയന്നോടി വീട്ടമ്മ

Last Updated:

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: നെടുമൺകാവ് കൈലാസക്കുന്ന് ശാലേംപുരത്ത് സഞ്ചിയിൽ കുഞ്ഞുമായി എത്തിയ അജ്ഞാത സ്ത്രീയെ കണ്ടെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു വീട്ടമ്മ. മുറ്റം തൂക്കുന്നതിനിടെയാണ് ഒരു സ്ത്രീ കയ്യിൽ വലിയ സഞ്ചിയുമായി എത്തിയത്.
കുടിവെള്ളം ആവശ്യപ്പെട്ടാണ് അജ്ഞാതയായ സ്ത്രീ വീട്ടുപടിക്കൽ എത്തിയത്. വെള്ളമെടുക്കാൻ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ, "വെള്ളം വേണ്ടെന്നും ഈ സഞ്ചി ഇവിടെ വെക്കട്ടെയെന്നും" സ്ത്രീ പറഞ്ഞു. സംശയം തോന്നി സഞ്ചിയിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ അനക്കം കാണുകയും വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയും ചെയ്തതായി വീട്ടമ്മ പറയുന്നു. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വീടിനുള്ളിൽ കയറി കതകടച്ചു.
തുടർന്ന് ഭർത്താവിനെ വിവരമറിയിക്കുകയും അയൽവാസികളും പഞ്ചായത്തംഗം ലൈലയും സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ ചേർന്ന് വീട്ടുപരിസരങ്ങളിലും ഇടവഴികളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
advertisement
ഫോർട്ട് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ സഞ്ചിയിൽ കുഞ്ഞ്; മുറ്റത്ത് ഉപേക്ഷിക്കാൻ ശ്രമം: ഭയന്നോടി വീട്ടമ്മ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement