'ഇത്രയും മഹാമനസ്കത ആവശ്യമില്ല സർ; സ്ത്രീ ചുമതലയേറ്റെടുത്താൽ ലോകം അവസാനിക്കില്ല'; ഷാജി എൻ. കരുണിനോട് പാർവതി തിരുവോത്ത്

Last Updated:
'ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീനാ പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൺ'- പാർവതി നിലപാട് വ്യക്തമാക്കി.
1/6
 കൊച്ചി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ കരുണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ കരുണിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
കൊച്ചി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ കരുണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ കരുണിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
advertisement
2/6
 ഷാജി എം കരുൺ ചലച്ചിത്ര അക്കാദമി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് പറയുന്ന വാർത്ത പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ പ്രതികരണം.
ഷാജി എം കരുൺ ചലച്ചിത്ര അക്കാദമി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് പറയുന്ന വാർത്ത പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ പ്രതികരണം.
advertisement
3/6
 'ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്ക് വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീനാ പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൺ'- പാർവതി കുറിച്ചു.
'ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്ക് വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീനാ പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൺ'- പാർവതി കുറിച്ചു.
advertisement
4/6
 ലൈംഗികാതിക്രമ പരാതികളെത്തുടർ‌ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഡിസംബറിൽ രാജ്യാന്തര ചലച്ചിത്ര മേള അടക്കം സംഘടിപ്പിക്കേണ്ട സാഹചര്യത്തിൽ, അക്കാദമിക്ക് എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്.
ലൈംഗികാതിക്രമ പരാതികളെത്തുടർ‌ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഡിസംബറിൽ രാജ്യാന്തര ചലച്ചിത്ര മേള അടക്കം സംഘടിപ്പിക്കേണ്ട സാഹചര്യത്തിൽ, അക്കാദമിക്ക് എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്.
advertisement
5/6
 ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ വ്യാപകമായി ലൈംഗിക ആരോപണങ്ങളുയർന്നപ്പോൾ, അക്കാദമിയുടെ അധ്യക്ഷ പദവിയിൽ ഒരു സ്ത്രീയുണ്ടാകുന്നതാണ് ഉചിതമെന്ന് അഭിപ്രായമുയർന്നിരുന്നു. എഡിറ്ററും ഡബ്ല്യുസിസി സ്ഥാപകാംഗങ്ങളിൽ ഒരാളുമായ ബീനാ പോളിന്റെ പേരാണ് ഉയർന്നുവന്നത്. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ടനാൾ പ്രവർത്തിച്ച അനുഭവസമ്പത്താണ് ബീനാ പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ വ്യാപകമായി ലൈംഗിക ആരോപണങ്ങളുയർന്നപ്പോൾ, അക്കാദമിയുടെ അധ്യക്ഷ പദവിയിൽ ഒരു സ്ത്രീയുണ്ടാകുന്നതാണ് ഉചിതമെന്ന് അഭിപ്രായമുയർന്നിരുന്നു. എഡിറ്ററും ഡബ്ല്യുസിസി സ്ഥാപകാംഗങ്ങളിൽ ഒരാളുമായ ബീനാ പോളിന്റെ പേരാണ് ഉയർന്നുവന്നത്. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ടനാൾ പ്രവർത്തിച്ച അനുഭവസമ്പത്താണ് ബീനാ പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.
advertisement
6/6
 എന്നാൽ ബീനയെ ഒഴിവാക്കി ഷാജി എൻ കരുണിനെ അധ്യക്ഷനാക്കാനാണ് സർക്കാർ നീക്കമെന്നായിരുന്നു പുറത്തുവന്ന വാർത്ത. നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനാണ് ഷാജി എൻ കരുൺ. ബീനാ പോളിനെ അധ്യക്ഷയാക്കുന്നതിനെതിരെ ഒരുവിഭാഗം ക്യാംപയിനുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്ത് വന്നിരുന്നു.
എന്നാൽ ബീനയെ ഒഴിവാക്കി ഷാജി എൻ കരുണിനെ അധ്യക്ഷനാക്കാനാണ് സർക്കാർ നീക്കമെന്നായിരുന്നു പുറത്തുവന്ന വാർത്ത. നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനാണ് ഷാജി എൻ കരുൺ. ബീനാ പോളിനെ അധ്യക്ഷയാക്കുന്നതിനെതിരെ ഒരുവിഭാഗം ക്യാംപയിനുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്ത് വന്നിരുന്നു.
advertisement
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം പ്രഖ്യാപിച്ചേക്കും
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR അടുത്തമാസം പ്രഖ്യാപിച്ചേക്കും
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കും.

  • വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പ്രാദേശിക രേഖകൾ ഉൾപ്പെടുത്താൻ ചർച്ച നടന്നു.

  • കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

View All
advertisement