പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു

Last Updated:
Maniyanpilla Raju on buying free ration with his son | ഇന്നൊരാൾ നാണക്കേടല്ലേ എന്ന് ചോദിച്ചെങ്കിൽ, രാജുവിന് പറയാനുള്ളത് അഞ്ചു മക്കളുള്ള വീട്ടിൽ റേഷൻ അരിക്ക് എന്ത് വിലയുണ്ടായിരുന്നു എന്നാണ്
1/7
 ഭാര്യയുടെ പേരിലുള്ള വെള്ള റേഷൻ കാർഡുമായി ഇളയ മകൻ നിരഞ്ജിനൊപ്പം ലോക്ക്ഡൗൺ നാളുകളിൽ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ വാങ്ങാൻ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും പോയി. ഒന്നിൽ അവസാനിക്കുന്ന നമ്പറായതിനാൽ ആദ്യ ദിവസം തന്നെ തിരുവനന്തപുരം ജവഹർ നഗറിലുള്ള റേഷൻ കടയിൽ പോയി. പോയതിന്റെ വിശേഷവും, വഴിയിൽ നേരിട്ട അനുഭവവും, കടന്നു വന്ന വഴികളും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഓർക്കുകയാണ് മണിയൻപിള്ള രാജു
ഭാര്യയുടെ പേരിലുള്ള വെള്ള റേഷൻ കാർഡുമായി ഇളയ മകൻ നിരഞ്ജിനൊപ്പം ലോക്ക്ഡൗൺ നാളുകളിൽ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ വാങ്ങാൻ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും പോയി. ഒന്നിൽ അവസാനിക്കുന്ന നമ്പറായതിനാൽ ആദ്യ ദിവസം തന്നെ തിരുവനന്തപുരം ജവഹർ നഗറിലുള്ള റേഷൻ കടയിൽ പോയി. പോയതിന്റെ വിശേഷവും, വഴിയിൽ നേരിട്ട അനുഭവവും, കടന്നു വന്ന വഴികളും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഓർക്കുകയാണ് മണിയൻപിള്ള രാജു
advertisement
2/7
 'ജവഹർ നഗറിലുള്ള റേഷൻ കടയിലേക്ക് നടന്നു പോകുമ്പോൾ എതിരെ വന്ന ആൾ ചോദിച്ചു. എങ്ങോട്ടാ?  റേഷൻ വാങ്ങാൻ ആണെന്ന് പറഞ്ഞപ്പോൾ 'സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ' എന്നായിരുന്നു പ്രതികരണം'
'ജവഹർ നഗറിലുള്ള റേഷൻ കടയിലേക്ക് നടന്നു പോകുമ്പോൾ എതിരെ വന്ന ആൾ ചോദിച്ചു. എങ്ങോട്ടാ?  റേഷൻ വാങ്ങാൻ ആണെന്ന് പറഞ്ഞപ്പോൾ 'സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ' എന്നായിരുന്നു പ്രതികരണം'
advertisement
3/7
 'എനിക്കൊരു നാണക്കേടും ഇല്ല. ഇതൊക്കെ നാണക്കേട് ആണെങ്കിൽ ഈ നാണക്കേടിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത്' എന്നു പറഞ്ഞ് മകനെയും കൂട്ടി രാജു വേഗം നടന്നു. മൊത്തം പതിനഞ്ചു കിലോ അരി വാങ്ങി.
'എനിക്കൊരു നാണക്കേടും ഇല്ല. ഇതൊക്കെ നാണക്കേട് ആണെങ്കിൽ ഈ നാണക്കേടിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത്' എന്നു പറഞ്ഞ് മകനെയും കൂട്ടി രാജു വേഗം നടന്നു. മൊത്തം പതിനഞ്ചു കിലോ അരി വാങ്ങി.
advertisement
4/7
 രാജു തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: 'അന്നൊക്കെ കഴിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരു വറ്റ് താഴെവീണാൽ അച്ഛൻ നന്നായി വഴക്കുപറയും. ആ ചോറ് പെറുക്കി എടുപ്പിച്ചു കഴിപ്പിക്കും'
രാജു തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: 'അന്നൊക്കെ കഴിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരു വറ്റ് താഴെവീണാൽ അച്ഛൻ നന്നായി വഴക്കുപറയും. ആ ചോറ് പെറുക്കി എടുപ്പിച്ചു കഴിപ്പിക്കും'
advertisement
5/7
 'അഞ്ചു മക്കൾ ഉള്ള കുടുംബത്തിൽ റേഷനരി ആയിരുന്നു പ്രധാന ആഹാരവും ആശ്രയവും. റേഷൻ കടയിൽ പോകാൻ വാടകയ്ക്ക് സൈക്കിൾ എടുക്കാൻ 25 പൈസ അച്ഛൻ തരും. അതു ലാഭിക്കാൻ നടന്നാണ് പോവുക. അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയിൽ വച്ച് വീട്ടിലേക്ക് നടക്കും'
'അഞ്ചു മക്കൾ ഉള്ള കുടുംബത്തിൽ റേഷനരി ആയിരുന്നു പ്രധാന ആഹാരവും ആശ്രയവും. റേഷൻ കടയിൽ പോകാൻ വാടകയ്ക്ക് സൈക്കിൾ എടുക്കാൻ 25 പൈസ അച്ഛൻ തരും. അതു ലാഭിക്കാൻ നടന്നാണ് പോവുക. അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയിൽ വച്ച് വീട്ടിലേക്ക് നടക്കും'
advertisement
6/7
 'അരി വീട്ടിൽ കൊണ്ടു വന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമയിരിക്കും. അതെല്ലാം പെറുക്കിമാറ്റി വൃത്തിയാക്കി അമ്മയ്ക്ക് കൊടുക്കണം.  നാറ്റമുള്ള ചോറ് ആയിരുന്നു വീട്ടിലെ മുഖ്യഭക്ഷണം. വിശപ്പുള്ളപ്പോൾ ആരും ആ നാറ്റം അറിഞ്ഞിരുന്നില്ല.' രാജു പറയുന്നു
'അരി വീട്ടിൽ കൊണ്ടു വന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമയിരിക്കും. അതെല്ലാം പെറുക്കിമാറ്റി വൃത്തിയാക്കി അമ്മയ്ക്ക് കൊടുക്കണം.  നാറ്റമുള്ള ചോറ് ആയിരുന്നു വീട്ടിലെ മുഖ്യഭക്ഷണം. വിശപ്പുള്ളപ്പോൾ ആരും ആ നാറ്റം അറിഞ്ഞിരുന്നില്ല.' രാജു പറയുന്നു
advertisement
7/7
 മൂത്ത മകൻ സച്ചിന്റെ വിവാഹ വേളയിൽ മണിയൻപിള്ള രാജുവും കുടുംബവും
മൂത്ത മകൻ സച്ചിന്റെ വിവാഹ വേളയിൽ മണിയൻപിള്ള രാജുവും കുടുംബവും
advertisement
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
  • താലിബാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങള്‍ നിരോധിച്ചു.

  • മനുഷ്യാവകാശം, ലൈംഗികചൂഷണം തുടങ്ങിയ 18 വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട്.

  • സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ ശരിയത്ത് നിയമപ്രകാരവും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമാണെന്ന് താലിബാന്‍.

View All
advertisement