അബുദാബി ഹിന്ദു ക്ഷേത്രം പൊതുജനത്തിനായി തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ച എത്തിയത് 65,000ത്തിലധികം തീർത്ഥാടകർ

Last Updated:
രാവിലെ 40,000 ത്തിലധികവും വൈകുന്നേരം 25,000 ത്തിലധികം പേരുമായി സന്ദർശകർ ബസിലും കാറിലുമായി എത്തി
1/8
 അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന ആദ്യ ഞായറാഴ്ച എത്തിയത് 65000 ലേറെ പേർ. രാവിലെ 40,000 ത്തിലധികവും വൈകുന്നേരം 25,000 ത്തിലധികം പേരുമായി സന്ദർശകർ ബസിലും കാറിലുമായി എത്തി. വലിയ ജനക്കൂട്ടമായിരുന്നിട്ടും 2,000 പേരടങ്ങുന്ന സംഘങ്ങളായി വിശ്വാസികൾ ക്ഷമയോടെ ദർശനത്തിനായി വരി നിന്നു.
അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന ആദ്യ ഞായറാഴ്ച എത്തിയത് 65000 ലേറെ പേർ. രാവിലെ 40,000 ത്തിലധികവും വൈകുന്നേരം 25,000 ത്തിലധികം പേരുമായി സന്ദർശകർ ബസിലും കാറിലുമായി എത്തി. വലിയ ജനക്കൂട്ടമായിരുന്നിട്ടും 2,000 പേരടങ്ങുന്ന സംഘങ്ങളായി വിശ്വാസികൾ ക്ഷമയോടെ ദർശനത്തിനായി വരി നിന്നു.
advertisement
2/8
 "ആയിരക്കണക്കിന് പേർക്കിടയിൽ ഇത്രയും അത്ഭുതകരമായ നിലയിൽ ക്രമം പാലിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്നും സമാധാനപരമായ ദർശനം നടത്താൻ കഴിയില്ലെന്നും ഞാൻ കരുതി. പക്ഷേ ഞങ്ങൾക്ക് അതിശയകരമായ തരത്തിൽ അങ്ങേയറ്റം സംതൃപ്തിയോടെ ദർശനം ലഭിച്ചു.എല്ലാ ബിഎപിഎസ് വോളന്റിയർമാർക്കും ക്ഷേത്ര ജീവനക്കാർക്കും ഹാറ്റ്സ് ഓഫ്." - അബുദാബിയിൽ നിന്നുള്ള സുമന്ത് റായ് പറഞ്ഞു. "എനിക്ക് വൈകല്യമുണ്ട്, എന്നാൽ ആയിരക്കണക്കിന് സന്ദർശകർ ഉണ്ടായിരുന്നിട്ടും സ്റ്റാഫ് നൽകിയ പരിചരണം എടുത്തു പറയേണ്ടതാണ്.ആൾക്കൂട്ടം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ശാന്തമായി പോകുന്നത് കാണാൻ കഴിഞ്ഞു," ലണ്ടനിൽ നിന്നുള്ള പ്രവീണ ഷാ ക്ഷേത്രം സന്ദർശിച്ച അനുഭവം പറഞ്ഞു.
"ആയിരക്കണക്കിന് പേർക്കിടയിൽ ഇത്രയും അത്ഭുതകരമായ നിലയിൽ ക്രമം പാലിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്നും സമാധാനപരമായ ദർശനം നടത്താൻ കഴിയില്ലെന്നും ഞാൻ കരുതി. പക്ഷേ ഞങ്ങൾക്ക് അതിശയകരമായ തരത്തിൽ അങ്ങേയറ്റം സംതൃപ്തിയോടെ ദർശനം ലഭിച്ചു.എല്ലാ ബിഎപിഎസ് വോളന്റിയർമാർക്കും ക്ഷേത്ര ജീവനക്കാർക്കും ഹാറ്റ്സ് ഓഫ്." - അബുദാബിയിൽ നിന്നുള്ള സുമന്ത് റായ് പറഞ്ഞു. "എനിക്ക് വൈകല്യമുണ്ട്, എന്നാൽ ആയിരക്കണക്കിന് സന്ദർശകർ ഉണ്ടായിരുന്നിട്ടും സ്റ്റാഫ് നൽകിയ പരിചരണം എടുത്തു പറയേണ്ടതാണ്.ആൾക്കൂട്ടം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ശാന്തമായി പോകുന്നത് കാണാൻ കഴിഞ്ഞു," ലണ്ടനിൽ നിന്നുള്ള പ്രവീണ ഷാ ക്ഷേത്രം സന്ദർശിച്ച അനുഭവം പറഞ്ഞു.
advertisement
3/8
 "ജനസാഗരത്തിൽ അകപ്പെടുമെന്നാണ് ഞാൻ കരുതിയത്, പക്ഷേ ഈ വരവ് എത്ര നന്നായി കൈകാര്യം ചെയ്തുവെന്നതിൽ ഞാൻ അതിശയിക്കുന്നു. എനിക്ക് ശാന്തിയോടെ ദർശനം നടത്താൻ കഴിഞ്ഞു, എന്റെ അടുത്ത സന്ദർശനം ഏറെ വൈകാൻ ഇടയില്ല," കേരളത്തിൽ നിന്നുള്ള ബാലചന്ദ്ര അഭിപ്രായപ്പെട്ടു. മനോഹരമായ ക്ഷേത്രത്തിൽ ഏതാനും കൂട്ടായി പ്രാർത്ഥന നടത്താനും കഴിഞ്ഞതും അഭിഷേകത്തിന്റെയും ആരതിയുടെയും അവസര ലഭിച്ചതും സമാധാനവും ശാന്തിയും നൽകിയത് ഏറെ പേരെ വികാരാധീനരാക്കി. ക്ഷേത്രത്തിന്റെ സങ്കീർണ്ണമായ വാസ്തുവിദ്യയിൽ പലരും ആശ്ചര്യപ്പെട്ടു. സന്ദർശകർ ധരിച്ച വസ്ത്രങ്ങളുടെ ഊർജ്ജസ്വലമായ നിറങ്ങൾ അവിടത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടി.
"ജനസാഗരത്തിൽ അകപ്പെടുമെന്നാണ് ഞാൻ കരുതിയത്, പക്ഷേ ഈ വരവ് എത്ര നന്നായി കൈകാര്യം ചെയ്തുവെന്നതിൽ ഞാൻ അതിശയിക്കുന്നു. എനിക്ക് ശാന്തിയോടെ ദർശനം നടത്താൻ കഴിഞ്ഞു, എന്റെ അടുത്ത സന്ദർശനം ഏറെ വൈകാൻ ഇടയില്ല," കേരളത്തിൽ നിന്നുള്ള ബാലചന്ദ്ര അഭിപ്രായപ്പെട്ടു. മനോഹരമായ ക്ഷേത്രത്തിൽ ഏതാനും കൂട്ടായി പ്രാർത്ഥന നടത്താനും കഴിഞ്ഞതും അഭിഷേകത്തിന്റെയും ആരതിയുടെയും അവസര ലഭിച്ചതും സമാധാനവും ശാന്തിയും നൽകിയത് ഏറെ പേരെ വികാരാധീനരാക്കി. ക്ഷേത്രത്തിന്റെ സങ്കീർണ്ണമായ വാസ്തുവിദ്യയിൽ പലരും ആശ്ചര്യപ്പെട്ടു. സന്ദർശകർ ധരിച്ച വസ്ത്രങ്ങളുടെ ഊർജ്ജസ്വലമായ നിറങ്ങൾ അവിടത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടി.
advertisement
4/8
 "ഞങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ക്ഷേത്രം ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും മറികടന്നു. അതൊരു യഥാർത്ഥ അത്ഭുതമാണ്. ഇപ്പോൾ വന്ന് പ്രാർത്ഥിക്കാനും ആത്മീയത അനുഭവിക്കാനും ഒരു സ്ഥലമുള്ളതിനാൽ ഞങ്ങൾ അനുഗ്രഹീതരാണ്!" 40 വർഷമായി ദുബായിൽ താമസിക്കുന്ന നേഹയും പങ്കജും പറഞ്ഞു, വൈവിധ്യത്തോടും ഉൾ ചേർക്കലിനോടുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ മന്ദിരമെന്ന് അമേരിക്കയിലെ പോർട്ട്ലാൻഡിൽ നിന്നുള്ള പിയൂഷ് പറഞ്ഞു. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ മനോഹരമായ പ്രതിനിധീകരണമാണിത്."
"ഞങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ക്ഷേത്രം ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും മറികടന്നു. അതൊരു യഥാർത്ഥ അത്ഭുതമാണ്. ഇപ്പോൾ വന്ന് പ്രാർത്ഥിക്കാനും ആത്മീയത അനുഭവിക്കാനും ഒരു സ്ഥലമുള്ളതിനാൽ ഞങ്ങൾ അനുഗ്രഹീതരാണ്!" 40 വർഷമായി ദുബായിൽ താമസിക്കുന്ന നേഹയും പങ്കജും പറഞ്ഞു, വൈവിധ്യത്തോടും ഉൾ ചേർക്കലിനോടുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ മന്ദിരമെന്ന് അമേരിക്കയിലെ പോർട്ട്ലാൻഡിൽ നിന്നുള്ള പിയൂഷ് പറഞ്ഞു. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ മനോഹരമായ പ്രതിനിധീകരണമാണിത്."
advertisement
5/8
 "കല്ലുകളിലുള്ള വാസ്തുവിദ്യയും സങ്കീർണ്ണമായ വിശദാംശങ്ങളും അതിശയകരമാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കാണാൻ കഴിഞ്ഞതിനെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. ജനങ്ങളേ, വരൂ!" മെക്സിക്കോയിൽ നിന്നുള്ള ലൂയിസ് പറഞ്ഞു. " ഈ ദിനം യാഥാർത്ഥ്യമാക്കുന്നതിൽ അവരുടെ സർവതോന്മുഖമായ പിന്തുണയ്ക്കും പുതിയ ബസ് സർവീസുകൾക്കും യുഎഇയിലെ പ്രധാന നേതാക്കളോടും മറ്റ് അധികാരികളോടും ഞങ്ങൾക്ക് വളരെയധികം കടപ്പാടുണ്ട്. വളരെ ക്ഷമയോടെയും വിവേകത്തോടെയും പെരുമാറിയ തീർത്ഥാടകർക്ക് ഞാൻ നന്ദി പറയുന്നു. ആത്മീയതയുടെ വെളിച്ചമായും ഐക്യത്തിന്റെ പ്രതീകമായും ഈ ക്ഷേത്രം പ്രവർത്തിക്കുകയും എല്ലാ പശ്ചാത്തലങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകളെ ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യും'. പൊതുജനങ്ങൾക്കായി തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സാധു ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
"കല്ലുകളിലുള്ള വാസ്തുവിദ്യയും സങ്കീർണ്ണമായ വിശദാംശങ്ങളും അതിശയകരമാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കാണാൻ കഴിഞ്ഞതിനെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. ജനങ്ങളേ, വരൂ!" മെക്സിക്കോയിൽ നിന്നുള്ള ലൂയിസ് പറഞ്ഞു. " ഈ ദിനം യാഥാർത്ഥ്യമാക്കുന്നതിൽ അവരുടെ സർവതോന്മുഖമായ പിന്തുണയ്ക്കും പുതിയ ബസ് സർവീസുകൾക്കും യുഎഇയിലെ പ്രധാന നേതാക്കളോടും മറ്റ് അധികാരികളോടും ഞങ്ങൾക്ക് വളരെയധികം കടപ്പാടുണ്ട്. വളരെ ക്ഷമയോടെയും വിവേകത്തോടെയും പെരുമാറിയ തീർത്ഥാടകർക്ക് ഞാൻ നന്ദി പറയുന്നു. ആത്മീയതയുടെ വെളിച്ചമായും ഐക്യത്തിന്റെ പ്രതീകമായും ഈ ക്ഷേത്രം പ്രവർത്തിക്കുകയും എല്ലാ പശ്ചാത്തലങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകളെ ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യും'. പൊതുജനങ്ങൾക്കായി തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സാധു ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
advertisement
6/8
 അബുദാബിയിൽ നിന്ന് മന്ദിറിലേക്ക് ഒരു പുതിയ ബസ് റൂട്ട് (203) അവതരിപ്പിച്ചതിലൂടെയും വാരാന്ത്യ സന്ദർശനങ്ങൾ സുഗമമാക്കുന്നതിലൂടെയും സാംസ്കാരിക വൈവിധ്യവും ഉൾക്കൊള്ളലും പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിയതിലൂടെയും പ്രവേശനത്തിനും ഉൾക്കൊള്ളലിനുമുള്ള യുഎഇ സർക്കാരിന്റെ അർപ്പണബോധം കൂടുതൽ ഉയർത്തിക്കാട്ടിയെന്ന് പറഞ്ഞു.
അബുദാബിയിൽ നിന്ന് മന്ദിറിലേക്ക് ഒരു പുതിയ ബസ് റൂട്ട് (203) അവതരിപ്പിച്ചതിലൂടെയും വാരാന്ത്യ സന്ദർശനങ്ങൾ സുഗമമാക്കുന്നതിലൂടെയും സാംസ്കാരിക വൈവിധ്യവും ഉൾക്കൊള്ളലും പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിയതിലൂടെയും പ്രവേശനത്തിനും ഉൾക്കൊള്ളലിനുമുള്ള യുഎഇ സർക്കാരിന്റെ അർപ്പണബോധം കൂടുതൽ ഉയർത്തിക്കാട്ടിയെന്ന് പറഞ്ഞു.
advertisement
7/8
 ഒരു കോടിയോളം അംഗങ്ങളും 80,000 സന്നദ്ധപ്രവർത്തകരും 5,025 കേന്ദ്രങ്ങളിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരു അന്താരാഷ്ട്ര കമ്മ്യൂണിറ്റി അധിഷ്ഠിത ഹിന്ദു ഫെലോഷിപ്പാണ് ഐക്യരാഷ്ട്രസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബാപ്സ് സ്വാമിനാരായണൻ സൻസ്ഥ (ബിഎപിഎസ്). പരിശുദ്ധ മഹന്ത് സ്വാമി മഹാരാജിന്റെ ആത്മീയ നേതൃത്വത്തിൻ കീഴിൽ, ആസക്തികളിൽ നിന്നും അക്രമത്തിൽ നിന്നും മുക്തവുമായ നീതിമാനും സമാധാനപരവും യോജിപ്പുള്ളതുമായ ആത്മീയമായി ഉയർന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ ബിഎപിഎസ് പരിശ്രമിക്കുന്നു. ഭക്തി, വിനയം, സേവനം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ആത്മീയ നേതാവാണ് മഹന്ത് സ്വാമി മഹാരാജ്.
ഒരു കോടിയോളം അംഗങ്ങളും 80,000 സന്നദ്ധപ്രവർത്തകരും 5,025 കേന്ദ്രങ്ങളിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരു അന്താരാഷ്ട്ര കമ്മ്യൂണിറ്റി അധിഷ്ഠിത ഹിന്ദു ഫെലോഷിപ്പാണ് ഐക്യരാഷ്ട്രസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബാപ്സ് സ്വാമിനാരായണൻ സൻസ്ഥ (ബിഎപിഎസ്). പരിശുദ്ധ മഹന്ത് സ്വാമി മഹാരാജിന്റെ ആത്മീയ നേതൃത്വത്തിൻ കീഴിൽ, ആസക്തികളിൽ നിന്നും അക്രമത്തിൽ നിന്നും മുക്തവുമായ നീതിമാനും സമാധാനപരവും യോജിപ്പുള്ളതുമായ ആത്മീയമായി ഉയർന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ ബിഎപിഎസ് പരിശ്രമിക്കുന്നു. ഭക്തി, വിനയം, സേവനം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ആത്മീയ നേതാവാണ് മഹന്ത് സ്വാമി മഹാരാജ്.
advertisement
8/8
 ആത്മീയവും സാംസ്കാരികവുമായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനൊപ്പം വൈവിധ്യത്തോടും ഉൾക്കൊള്ളലിനോടുമുള്ള യുഎഇയുടെ പുരോഗമനപരമായ സമീപനത്തിന്റെ തെളിവായി നിലകൊള്ളുകയും ചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ വാതിലുകൾ സമാധാനം, ആത്മീയത, കമ്മ്യൂണിറ്റി ബോധം എന്നിവ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി തുറന്നിരിക്കുന്നു, അവരെ ഹാർദമായി സ്വാഗതം ചെയ്യുന്നു, ബി എ പി എസ് വ്യക്തമാക്കി.
ആത്മീയവും സാംസ്കാരികവുമായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനൊപ്പം വൈവിധ്യത്തോടും ഉൾക്കൊള്ളലിനോടുമുള്ള യുഎഇയുടെ പുരോഗമനപരമായ സമീപനത്തിന്റെ തെളിവായി നിലകൊള്ളുകയും ചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ വാതിലുകൾ സമാധാനം, ആത്മീയത, കമ്മ്യൂണിറ്റി ബോധം എന്നിവ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി തുറന്നിരിക്കുന്നു, അവരെ ഹാർദമായി സ്വാഗതം ചെയ്യുന്നു, ബി എ പി എസ് വ്യക്തമാക്കി.
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement