UAE-Israel ties | എമിറേറ്റ്സ് എൻ.ബി.ഡിയും ല്യൂമിയും ചർച്ച തുടങ്ങി; യു.എ.ഇ- ഇസ്രായേൽ ബന്ധത്തിൽ സാമ്പത്തിക സഹകരണവും ശക്തമാക്കുന്നു
കരാർ നിലവിൽ വന്നതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ആദ്യപടിയായാണ് ഇരു ബാങ്കുകളും തമ്മിലുള്ള ചർച്ച വിലയിരുത്തപ്പെടുന്നത്.
News18 Malayalam | August 30, 2020, 10:58 AM IST
1/ 6
ദുബായ്: യു.എ.ഇ -ഇസ്രായേൽ ഉടമ്പടി ഒപ്പിട്ടതിനു പിന്നാലെ ദുബായിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻബിഡിയും ഇസ്രായേലി ബാങ്കായ ല്യൂമിയും തമ്മിൽപങ്കാളിത്തം സംബന്ധിച്ച ചർച്ച തുടങ്ങി. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാൻ എമിറേറ്റ്സ് എൻബിഡി തയാറായിട്ടില്ലെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2/ 6
എന്നാൽ ദുബായ് ആസ്ഥനമായള്ള ‘പ്രമുഖ ബാങ്കുമായി’ സഹകരിക്കുന്നത് സംബന്ധിച്ച ചർച്ച നടന്നുവരികയാണെന്ന് ല്യൂമിയുടെ കോർപ്പറേറ്റ് വിഭാഗം മേധാവി ഷ്‌മുലിക് അർബലിനെ ഉദ്ധരിച്ച് വ്യാഴാഴ്ച ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നെന്നും പത്രം പറയുന്നുണ്ട്.
3/ 6
ഇസ്രായേൽ ബാങ്കുമായുള്ള പങ്കാളിത്തം സംബന്ധിച്ച് ചർച്ച ആരംഭിച്ചെന്ന വാർത്ത എൻ.ബി.ഡി നിഷേധിക്കാത്തത് ശുഭകരമാണെന്നാണ് വാണിജ്യ രംഗത്തെ ഒരു സ്രോതസിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
4/ 6
കരാർ നിലവിൽ വന്നതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ആദ്യപടിയായാണ് ഇരു ബാങ്കുകളും തമ്മിലുള്ള ചർച്ച വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇരു ബാങ്കുകളുടെയും സഹകരണം യാഥാർഥ്യമാകാൻ ബാങ്ക് ബോർഡുകളുടെ അംഗീകാരവും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സെൻട്രൽ ബാങ്കുകളുടെ അനിമതിയും ആവശ്യമാണ്.
5/ 6
ഇസ്രായേലുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിനെത്തുടർന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേൽ ബഹിഷ്ക്കരണ നിയമവും ശിക്ഷകളും റദ്ദാക്കിയുള്ള ഉത്തരവിറക്കി.
6/ 6
ഇതു സംബന്ധിച്ച് 1972 ലെ ഫെഡറൽ നിയമം 15 ആണ് റദ്ദാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുഎഇയുടെ ടൂറിസം, ഗതാഗത രംഗങ്ങളിൽ വൻ നേട്ടമുണ്ടാക്കാനാകുമെന്നും ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നും റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ വിശകലന വിദഗ്ധൻ വ്യക്തമാക്കി. ഇസ്രായേലി നിക്ഷേപം യു.എ.ഇയുടെ വിജ്‍ഞാന സാമ്പത്തിക രംഗത്തിന് മുതൽക്കൂട്ടാകുമെന്നും ഏജൻസി വിലയിരുത്തുന്നു.