advertisement

കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

Last Updated:

കരുനാഗപ്പള്ളി സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട അതുൽ

അലുവ അതുൽ
അലുവ അതുൽ
കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലുവ അതുലിനെ (Aluva Athul) പട്ടാപ്പകൽ വെട്ടിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കാറിൽ പിന്തുടർന്ന സംഘം അതുൽ സഞ്ചരിച്ച മറ്റൊരു കാറിനെ ഇടിച്ചിട്ട ശേഷം, സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട അതുൽ. അതുലിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന വ്യക്തമായ CCTV ദൃശ്യങ്ങളും പുറത്തുവന്നു. പട്ടാപ്പകൽ റോഡരികിലാണ് സംഭവം.
2025 മാർച്ച് മാസത്തിലായിരുന്നു ജിം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ കൊലപാതകം. ഇയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 2024ൽ കൂട്ടുകാരനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു ഇയാൾ.
കൊലപാതകം കൂടാതെ എം.ഡി.എം.എ. കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽ നിന്നും പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.
advertisement
Summary: Notorious gangster Aluva Atul was hacked to death in broad daylight. The incident took place in Karunagappally, Kollam. The gang that chased him in a car hit another car in which Atul was travelling and then hacked him to death. The deceased Atul is the main accused in the Karunagappally Santosh murder case
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement