അനന്ത് അംബാനി ജാംനഗർ മുതൽ ദ്വാരകാധീഷ് ക്ഷേത്രം വരെയുള്ള 170-കിലോമീറ്റർ പദയാത്ര പൂർത്തിയാക്കി

Last Updated:
ഞായറാഴ്ച പുലർച്ചെയാണ് അനന്ത് അംബാനി ശ്രീ ദ്വാരകാദീശ് ക്ഷേത്രത്തിൽ എത്തിയത്
1/6
 റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ അനന്ത് അംബാനി മാർച്ച് 29 ന് ആരംഭിച്ച ജാംനഗറിൽ നിന്ന് ഗുജറാത്തിലേക്കുള്ള 170 കിലോമീറ്റർ ആത്മീയ പദയാത്ര പൂർത്തിയാക്കി. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം ശ്രീ ദ്വാരകാദീശ് ക്ഷേത്രത്തിൽ എത്തിയത്. യാത്ര അവസാനിപ്പിച്ചുകൊണ്ട്, ഭഗവാൻ ദ്വാരകാധീശനും യാത്രയിൽ തന്നോടൊപ്പം ചേർന്ന ആളുകൾക്കും അംബാനി നന്ദി പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ അനന്ത് അംബാനി മാർച്ച് 29 ന് ആരംഭിച്ച ജാംനഗറിൽ നിന്ന് ഗുജറാത്തിലേക്കുള്ള 170 കിലോമീറ്റർ ആത്മീയ പദയാത്ര പൂർത്തിയാക്കി. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം ശ്രീ ദ്വാരകാദീശ് ക്ഷേത്രത്തിൽ എത്തിയത്. യാത്ര അവസാനിപ്പിച്ചുകൊണ്ട്, ഭഗവാൻ ദ്വാരകാധീശനും യാത്രയിൽ തന്നോടൊപ്പം ചേർന്ന ആളുകൾക്കും അംബാനി നന്ദി പറഞ്ഞു.
advertisement
2/6
 "ഇത് എന്റെ മതപരമായ യാത്രയാണ്. ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ യാത്ര ആരംഭിക്കുന്നു, അദ്ദേഹത്തിന്റെ നാമത്തിൽ ഞാൻ അത് പൂർത്തിയാക്കുന്നു. ഭഗവാൻ ദ്വാരകാധീശന് ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം ചേർന്നതിന് ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു," അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
"ഇത് എന്റെ മതപരമായ യാത്രയാണ്. ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ യാത്ര ആരംഭിക്കുന്നു, അദ്ദേഹത്തിന്റെ നാമത്തിൽ ഞാൻ അത് പൂർത്തിയാക്കുന്നു. ഭഗവാൻ ദ്വാരകാധീശന് ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം ചേർന്നതിന് ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു," അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
advertisement
3/6
 തന്റെ പിതാവും ആർ‌ഐ‌എൽ ചെയർമാനുമായ മുകേഷ് അംബാനിക്കൊപ്പം ആത്മീയ യാത്രയ്ക്ക് പോകാനുള്ള തീരുമാനത്തെക്കുറിച്ച് ആനന്ദ് തുറന്നു പറഞ്ഞ സമയവും അദ്ദേഹം അനുസ്മരിച്ചു. ജാംനഗർ മുതൽ ദ്വാരക വരെയുള്ള തന്റെ പദയാത്ര തുടരാൻ തന്നെ പ്രേരിപ്പിച്ചതിന് മുകേഷ് അംബാനിയോട് അനന്ത് നന്ദി പറഞ്ഞു.
തന്റെ പിതാവും ആർ‌ഐ‌എൽ ചെയർമാനുമായ മുകേഷ് അംബാനിക്കൊപ്പം ആത്മീയ യാത്രയ്ക്ക് പോകാനുള്ള തീരുമാനത്തെക്കുറിച്ച് ആനന്ദ് തുറന്നു പറഞ്ഞ സമയവും അദ്ദേഹം അനുസ്മരിച്ചു. ജാംനഗർ മുതൽ ദ്വാരക വരെയുള്ള തന്റെ പദയാത്ര തുടരാൻ തന്നെ പ്രേരിപ്പിച്ചതിന് മുകേഷ് അംബാനിയോട് അനന്ത് നന്ദി പറഞ്ഞു.
advertisement
4/6
 29 കാരനായ അനന്ത് അംബാനി തന്റെ പൂർവ്വികരുടെ ജന്മനാടും കർമ്മഭൂമിയുമായ ജാംനഗറിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് മാർച്ച് 29 ന് 170 കിലോമീറ്റർ പദയാത്ര ആരംഭിച്ചത്. അദ്ദേഹം ദിവസവും ഏകദേശം 20 കിലോമീറ്റർ ആണ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത് എന്നതും പ്രത്യേകതയാണ്.
29 കാരനായ അനന്ത് അംബാനി തന്റെ പൂർവ്വികരുടെ ജന്മനാടും കർമ്മഭൂമിയുമായ ജാംനഗറിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് മാർച്ച് 29 ന് 170 കിലോമീറ്റർ പദയാത്ര ആരംഭിച്ചത്. അദ്ദേഹം ദിവസവും ഏകദേശം 20 കിലോമീറ്റർ ആണ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത് എന്നതും പ്രത്യേകതയാണ്.
advertisement
5/6
 അനന്ത് അംബാനിയെ വഴിനീളേ സ്നേഹത്തിൽ പൊതിഞ്ഞാണ് ആളുകൾ വരവേറ്റത്. ചിലർ അനന്തിനൊപ്പം പദയാത്രയെ അനു​ഗമിച്ചു. മറ്റുള്ളവർ ദ്വാരകയുടെ അധിപനായ ദ്വാരകാധീശന്റെ ചിത്രങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു. മറ്റ് ചിലർ കുതിരപ്പുറത്തെത്തി അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പകർത്തി.
അനന്ത് അംബാനിയെ വഴിനീളേ സ്നേഹത്തിൽ പൊതിഞ്ഞാണ് ആളുകൾ വരവേറ്റത്. ചിലർ അനന്തിനൊപ്പം പദയാത്രയെ അനു​ഗമിച്ചു. മറ്റുള്ളവർ ദ്വാരകയുടെ അധിപനായ ദ്വാരകാധീശന്റെ ചിത്രങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു. മറ്റ് ചിലർ കുതിരപ്പുറത്തെത്തി അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പകർത്തി.
advertisement
6/6
 കുഷിംങ്‌ സിൻഡ്രോം അഥവാ ഒരു അപൂർവ ഹോർമോൺ തകരാറ് മൂലമുണ്ടാകുന്ന ബലഹീനത, രോഗാതുരമായ അമിതഭാരം, ആസ്ത്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അംബാനി പദയാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
കുഷിംങ്‌ സിൻഡ്രോം അഥവാ ഒരു അപൂർവ ഹോർമോൺ തകരാറ് മൂലമുണ്ടാകുന്ന ബലഹീനത, രോഗാതുരമായ അമിതഭാരം, ആസ്ത്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അംബാനി പദയാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
advertisement
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

  • ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

  • പ്രതികളുടെ ജാമ്യഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്

View All
advertisement