ഉസൈൻ ബോൾട്ടിനെ വെല്ലുവിളിക്കുന്ന തുളുനാട്ടിലെ കമ്പള മത്സരം എന്താണ്?

Last Updated:
നൂറുമീറ്റർ ദൂരം 9.55 സെക്കൻഡ് കൊണ്ട് ശ്രീനിവാസ ഗൗഡ ഓടി തീർത്തതോടെയാണ് കമ്പള ദേശീയമാധ്യമങ്ങളിൽ തലക്കെട്ടായത്.
1/9
 ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഒരു കാർഷികോത്സവമാണ് കമ്പള. പ്രാദേശക തുളു ഭൂവുടമകളാണ് പ്രധാനമായും കമ്പള പോത്തോട്ടമത്സരം സ്പോൺസർ ചെയ്യുന്നത്. തുളുനാട് എന്നറിയപ്പെടുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കമ്പള നടക്കുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഒരു കാർഷികോത്സവമാണ് കമ്പള. പ്രാദേശക തുളു ഭൂവുടമകളാണ് പ്രധാനമായും കമ്പള പോത്തോട്ടമത്സരം സ്പോൺസർ ചെയ്യുന്നത്. തുളുനാട് എന്നറിയപ്പെടുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കമ്പള നടക്കുന്നത്.
advertisement
2/9
 നവംബർ - മാർച്ച് സീസണിൽ നടക്കുന്ന കമ്പള പോത്തോട്ടമത്സരം കാണാൻ വൻ ജനക്കൂട്ടമാണ് എത്തുക. ശിവന്‍റെ അവതാരമായ കാദ്രിയിലെ മഞ്ജുനാഥ ഭഗവാനായുള്ള സമർപ്പണമാണ് കർഷകരുടെ ഉത്സവമായ കമ്പള
നവംബർ - മാർച്ച് സീസണിൽ നടക്കുന്ന കമ്പള പോത്തോട്ടമത്സരം കാണാൻ വൻ ജനക്കൂട്ടമാണ് എത്തുക. ശിവന്‍റെ അവതാരമായ കാദ്രിയിലെ മഞ്ജുനാഥ ഭഗവാനായുള്ള സമർപ്പണമാണ് കർഷകരുടെ ഉത്സവമായ കമ്പള
advertisement
3/9
 ചാട്ടയേന്തിയ കർഷകൻ രണ്ട് ജോഡി പോത്തുകളെ ഒരു കലപ്പയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഓടിക്കുന്നു. രണ്ട് ജോഡി പോത്തുകളാണ് ഒരേസമയം മത്സരത്തിൽ പങ്കെടുക്കുക. വേഗത്തിൽ ഓടിയെത്തുന്ന ടീം വിജയിക്കും. പോത്തോട്ട മത്സരം സാധാരണഗതിയിൽ ഒരു രാത്രിയിൽ നടത്തുകയും വിജയിയെ കണ്ടെത്താൻ ഒരു ഗ്രാൻഡ് ഫിനാലെ നടത്തുകയുമാണ് ചെയ്യുക. 8. 120 - 125 ജോഡി പോത്തുകൾ കമ്പള പോത്തോട്ട മത്സരത്തിൽ പങ്കെടുക്കും. ഓരോ വർഷവും 40 - 50 മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ചാട്ടയേന്തിയ കർഷകൻ രണ്ട് ജോഡി പോത്തുകളെ ഒരു കലപ്പയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഓടിക്കുന്നു. രണ്ട് ജോഡി പോത്തുകളാണ് ഒരേസമയം മത്സരത്തിൽ പങ്കെടുക്കുക. വേഗത്തിൽ ഓടിയെത്തുന്ന ടീം വിജയിക്കും. പോത്തോട്ട മത്സരം സാധാരണഗതിയിൽ ഒരു രാത്രിയിൽ നടത്തുകയും വിജയിയെ കണ്ടെത്താൻ ഒരു ഗ്രാൻഡ് ഫിനാലെ നടത്തുകയുമാണ് ചെയ്യുക. 8. 120 - 125 ജോഡി പോത്തുകൾ കമ്പള പോത്തോട്ട മത്സരത്തിൽ പങ്കെടുക്കും. ഓരോ വർഷവും 40 - 50 മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
advertisement
4/9
 പ്രത്യേകമായി വളർത്തുന്ന പോത്തുകളെയാണ് കമ്പള മത്സരത്തിനായി ഉപയോഗിക്കുക. പോത്തുകളെ പരിശീലിപ്പിക്കാൻ ചില ഉടമസ്ഥർ പ്രത്യേക കുളങ്ങൾ തന്നെ നിർമിക്കാറുണ്ട്. കർണാടക ഹൈക്കോടതി കഴിഞ്ഞവർഷം കമ്പള നിരോധിച്ചിരുന്നു. നിലവിൽ കേസ് സുപ്രീംകോടതിയിലാണ്.
പ്രത്യേകമായി വളർത്തുന്ന പോത്തുകളെയാണ് കമ്പള മത്സരത്തിനായി ഉപയോഗിക്കുക. പോത്തുകളെ പരിശീലിപ്പിക്കാൻ ചില ഉടമസ്ഥർ പ്രത്യേക കുളങ്ങൾ തന്നെ നിർമിക്കാറുണ്ട്. കർണാടക ഹൈക്കോടതി കഴിഞ്ഞവർഷം കമ്പള നിരോധിച്ചിരുന്നു. നിലവിൽ കേസ് സുപ്രീംകോടതിയിലാണ്.
advertisement
5/9
 നൂറുമീറ്റർ ദൂരം 9.55 സെക്കൻഡ് കൊണ്ട് ശ്രീനിവാസ ഗൗഡ ഓടി തീർത്തതോടെയാണ് കമ്പള ദേശീയമാധ്യമങ്ങളിൽ തലക്കെട്ടായത്. ഒളിംപിക്സിൽ ഉസൈൻ ബോൾട്ട് സ്വർണം നേടിയത് നൂറുമീറ്റർ ദൂരം 9.58 സെക്കൻഡുകൾ കൊണ്ടായിരുന്നു. ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് ഗൗഡ തക‍ർത്തതോടെ രാജ്യം മുഴുവന്‍റെയും ശ്രദ്ധ ശ്രീനിവാസ ഗൗഡയിലേക്കായി.
നൂറുമീറ്റർ ദൂരം 9.55 സെക്കൻഡ് കൊണ്ട് ശ്രീനിവാസ ഗൗഡ ഓടി തീർത്തതോടെയാണ് കമ്പള ദേശീയമാധ്യമങ്ങളിൽ തലക്കെട്ടായത്. ഒളിംപിക്സിൽ ഉസൈൻ ബോൾട്ട് സ്വർണം നേടിയത് നൂറുമീറ്റർ ദൂരം 9.58 സെക്കൻഡുകൾ കൊണ്ടായിരുന്നു. ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് ഗൗഡ തക‍ർത്തതോടെ രാജ്യം മുഴുവന്‍റെയും ശ്രദ്ധ ശ്രീനിവാസ ഗൗഡയിലേക്കായി.
advertisement
6/9
 ന്യൂസ് 18 സീനിയർ എഡിറ്റർ ഡി.പി സതീഷ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്. കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവും ശ്രീനിവാസ ഗൗഡയുടെ നേട്ടത്തോട് പ്രതികരിച്ചിരുന്നു. ഗൗഡയെ ക്ഷണിച്ച് ശാരീരിക പരിശോധനകൾക്ക് വിധേയമാക്കാനും പരിശീലനം നൽകാനും കിരൺ റിജിജു സായിക്ക് നിർദ്ദേശം നൽകി.
ന്യൂസ് 18 സീനിയർ എഡിറ്റർ ഡി.പി സതീഷ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്. കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവും ശ്രീനിവാസ ഗൗഡയുടെ നേട്ടത്തോട് പ്രതികരിച്ചിരുന്നു. ഗൗഡയെ ക്ഷണിച്ച് ശാരീരിക പരിശോധനകൾക്ക് വിധേയമാക്കാനും പരിശീലനം നൽകാനും കിരൺ റിജിജു സായിക്ക് നിർദ്ദേശം നൽകി.
advertisement
7/9
 കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിധാൻ സൗദയിൽ വെച്ച് ഗൗഡയെ അഭിനന്ദിക്കുകയും തൊഴിൽവകുപ്പ് അദ്ദേഹത്തിന് മൂന്ന് ലക്ഷം രൂപ കാഷ് അവാർഡ് നൽകുകയും ചെയ്തു.
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിധാൻ സൗദയിൽ വെച്ച് ഗൗഡയെ അഭിനന്ദിക്കുകയും തൊഴിൽവകുപ്പ് അദ്ദേഹത്തിന് മൂന്ന് ലക്ഷം രൂപ കാഷ് അവാർഡ് നൽകുകയും ചെയ്തു.
advertisement
8/9
 ഫെബ്രുവരി ഒന്നിന് ആയിരുന്നു ശ്രീനിവാസ ഗൗഡ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. മറ്റൊരു കമ്പള പോത്തോട്ടക്കാരനായ നിഷാന്ത് ഷെട്ടി 100 മീറ്റർ 9.52 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി. 1982 നും 1989 നും ഇടയിൽ 100 ​​മീറ്ററിലും 200 മീറ്ററിലും ഒമ്പത് തവണ ദേശീയ ചാമ്പ്യനായിരുന്ന ഇന്ത്യൻ അത്‌ലറ്റ് ആനന്ദ് ഷെട്ടിയും കമ്പള ജാക്കിയായിരുന്നു. 1984ൽ കാറ്റ്മണ്ഡുവിലും 1987ൽ കൊൽക്കത്തയിലും നടന്ന ദക്ഷിണേഷ്യൻ ഗെയിമുകളിൽ അദ്ദേഹം ചാമ്പ്യനായിരുന്നു. 2013ൽ റോഡപകടത്തെത്തുടർന്ന് അദ്ദേഹം മരിക്കുമ്പോൾ 53 വയസ്സായിരുന്നു.
ഫെബ്രുവരി ഒന്നിന് ആയിരുന്നു ശ്രീനിവാസ ഗൗഡ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. മറ്റൊരു കമ്പള പോത്തോട്ടക്കാരനായ നിഷാന്ത് ഷെട്ടി 100 മീറ്റർ 9.52 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി. 1982 നും 1989 നും ഇടയിൽ 100 ​​മീറ്ററിലും 200 മീറ്ററിലും ഒമ്പത് തവണ ദേശീയ ചാമ്പ്യനായിരുന്ന ഇന്ത്യൻ അത്‌ലറ്റ് ആനന്ദ് ഷെട്ടിയും കമ്പള ജാക്കിയായിരുന്നു. 1984ൽ കാറ്റ്മണ്ഡുവിലും 1987ൽ കൊൽക്കത്തയിലും നടന്ന ദക്ഷിണേഷ്യൻ ഗെയിമുകളിൽ അദ്ദേഹം ചാമ്പ്യനായിരുന്നു. 2013ൽ റോഡപകടത്തെത്തുടർന്ന് അദ്ദേഹം മരിക്കുമ്പോൾ 53 വയസ്സായിരുന്നു.
advertisement
9/9
 അതേസമയം, ഗ്രാമീണമേഖലയിൽ മറഞ്ഞിരിക്കുന്ന നിരവധി കഴിവുകളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശ്രീനിവാസ് ഗൗഡ, നിഷാന്ത് ഷെട്ടി തുടങ്ങിയ പ്രതിഭകളെ നേരത്തെ തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിരുന്നെങ്കിൽ അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തിന് അവർ അഭിമാനമുണ്ടാക്കുമായിരുന്നെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
അതേസമയം, ഗ്രാമീണമേഖലയിൽ മറഞ്ഞിരിക്കുന്ന നിരവധി കഴിവുകളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശ്രീനിവാസ് ഗൗഡ, നിഷാന്ത് ഷെട്ടി തുടങ്ങിയ പ്രതിഭകളെ നേരത്തെ തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിരുന്നെങ്കിൽ അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തിന് അവർ അഭിമാനമുണ്ടാക്കുമായിരുന്നെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement