"മുത്തലാഖ് ബിൽ മുസ്ലീം വനിതകൾക്ക് നൽകിയത് വലിയ ആശ്വാസം ആണ്. ഇനി പെൺകുട്ടികളുടെ വിവാഹപ്രായം കൂടി ഉയർത്തുന്ന നിയമം കൂടി ഏറെ വൈകാതെ യാഥാർഥ്യമാകും. സമുദായത്തിലെ പെൺകുട്ടികൾക്ക് ഇക്കാര്യങ്ങൾ വലിയ അനുഗ്രഹം തന്നെ ആണ്. ഇതെല്ലാം നടപ്പാക്കുന്നത് മോദിജി ആണ് . അദ്ദേഹത്തിൻ്റെ നയങ്ങളിൽ രാജ്യത്തിൻ്റെ നന്മക്ക് വേണ്ടി ഉള്ള ലക്ഷ്യങ്ങൾ ഉണ്ടാകും " സുൽഫത്ത് കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇരു മുന്നണികളും ബിജെപിയെ പറ്റിയും കേന്ദ്ര നയങ്ങളെ പറ്റിയും തെറ്റിദ്ധാരണ പരത്തുകയാണ്. ജനങ്ങൾക്ക് ഉപകാരമായ പദ്ധതികൾ പൂർണ്ണമായ തരത്തിൽ താഴെ തട്ടിലേക്ക് ഇവർ എത്തിക്കുന്നില്ല. ബിജെപി മുസ്‌ലിം വിരുദ്ധ പാർട്ടി അല്ലെന്ന് തെളിയിക്കുവാൻ കൂടി തൻ്റെ സ്ഥാനാർഥിത്വത്തിലൂടെ സാധിക്കുമെന്ന് സുൽഫത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.