കാൽനൂറ്റാണ്ടായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍ കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം

Last Updated:
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന് ലഭിച്ചത്.
1/8
 കൊച്ചി: സംസ്ഥാനത്തെ ഓരുജല ചെമ്മീന്‍-മത്സ്യ കൃഷിയിലൂടെ ശ്രദ്ധേയനായ ടി പുരുഷോത്തമന് ദേശീയ അംഗീകാരം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന് ലഭിച്ചത്.
കൊച്ചി: സംസ്ഥാനത്തെ ഓരുജല ചെമ്മീന്‍-മത്സ്യ കൃഷിയിലൂടെ ശ്രദ്ധേയനായ ടി പുരുഷോത്തമന് ദേശീയ അംഗീകാരം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമന് ലഭിച്ചത്.
advertisement
2/8
 കാര്‍ഷിക രംഗത്ത് നൂതനരീതികള്‍ നടപ്പിലാക്കി മികവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.
കാര്‍ഷിക രംഗത്ത് നൂതനരീതികള്‍ നടപ്പിലാക്കി മികവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.
advertisement
3/8
 ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായമാണ് പുരുഷോത്തമന്‍ കൃഷികളില്‍ പരീക്ഷിച്ചത്.
ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായമാണ് പുരുഷോത്തമന്‍ കൃഷികളില്‍ പരീക്ഷിച്ചത്.
advertisement
4/8
 കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാലാം തവണയാണ് സിബയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കര്‍ഷകര്‍ക്ക് ഐസിഎആറിന്റെ കര്‍ഷക പുരസ്‌കാരം ലഭിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാലാം തവണയാണ് സിബയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കര്‍ഷകര്‍ക്ക് ഐസിഎആറിന്റെ കര്‍ഷക പുരസ്‌കാരം ലഭിക്കുന്നത്.
advertisement
5/8
 തദ്ദേശീയ ചെമ്മീന്‍ കൃഷിക്ക് ഊന്നല്‍ നല്‍കി കഴിഞ്ഞ 27 വര്‍ഷമായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍, കല്ലുമ്മക്കായ, കാളാഞ്ചി എന്നിവയും കുളങ്ങള്‍ക്ക് സമീപം പച്ചക്കറിയുമുള്‍പ്പെടുന്ന സംയോജിത കൃഷിയാണ് പുരുഷോത്തമന്‍ ചെയ്ത് വരുന്നത്.
തദ്ദേശീയ ചെമ്മീന്‍ കൃഷിക്ക് ഊന്നല്‍ നല്‍കി കഴിഞ്ഞ 27 വര്‍ഷമായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍, കല്ലുമ്മക്കായ, കാളാഞ്ചി എന്നിവയും കുളങ്ങള്‍ക്ക് സമീപം പച്ചക്കറിയുമുള്‍പ്പെടുന്ന സംയോജിത കൃഷിയാണ് പുരുഷോത്തമന്‍ ചെയ്ത് വരുന്നത്.
advertisement
6/8
 നൂതന ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, സുസ്ഥിരത ഉറപ്പുവരുത്തി ചെമ്മീന്‍-മത്സ്യോല്‍പാദനം വര്‍ധിപ്പിച്ചതിനാണ് പുരുഷോത്തമനെ ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം
നൂതന ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, സുസ്ഥിരത ഉറപ്പുവരുത്തി ചെമ്മീന്‍-മത്സ്യോല്‍പാദനം വര്‍ധിപ്പിച്ചതിനാണ് പുരുഷോത്തമനെ ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം
advertisement
7/8
 സീറോ വാട്ടര്‍ എക്സ്ചേഞ്ച് അക്വകള്‍ച്ചര്‍ സംവിധാനം, മള്‍ട്ടിട്രോപിക് സംയോജിത കൃഷി രീതി തുടങ്ങിയ അത്യാധുനിക രീതികള്‍ പുരുഷോത്തമന്‍ വിജയകരമായി നടപ്പിലാക്കി. സ്വയം പരീക്ഷിച്ച് സാമ്പത്തികമായി വിജയിച്ച കൃഷി രീതി, പുതിയ മത്സ്യ കര്‍ഷക സംരഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ വ്യാപൃതനാണ് ഈ ജലകര്‍ഷകന്‍.
സീറോ വാട്ടര്‍ എക്സ്ചേഞ്ച് അക്വകള്‍ച്ചര്‍ സംവിധാനം, മള്‍ട്ടിട്രോപിക് സംയോജിത കൃഷി രീതി തുടങ്ങിയ അത്യാധുനിക രീതികള്‍ പുരുഷോത്തമന്‍ വിജയകരമായി നടപ്പിലാക്കി. സ്വയം പരീക്ഷിച്ച് സാമ്പത്തികമായി വിജയിച്ച കൃഷി രീതി, പുതിയ മത്സ്യ കര്‍ഷക സംരഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ വ്യാപൃതനാണ് ഈ ജലകര്‍ഷകന്‍.
advertisement
8/8
 കേരളത്തില്‍ മത്സ്യോല്‍പാദനത്തിന് അനന്തസാധ്യതകളുള്ള ഓരുജലാശയങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി ചെമ്മീന്‍-മത്സ്യകൃഷി വിജയകരമാക്കുന്നതിന് സിബയുടെ സാങ്കേതികവിദ്യകളും അദ്ദേഹത്തിന് സഹായകരമായി.
കേരളത്തില്‍ മത്സ്യോല്‍പാദനത്തിന് അനന്തസാധ്യതകളുള്ള ഓരുജലാശയങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി ചെമ്മീന്‍-മത്സ്യകൃഷി വിജയകരമാക്കുന്നതിന് സിബയുടെ സാങ്കേതികവിദ്യകളും അദ്ദേഹത്തിന് സഹായകരമായി.
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement