ഡിസംബർ 17ന് ചേർന്ന എക്സാമിനേഷൻ മോണിറ്ററിങ് കമ്മിറ്റി വിഷയം പരിഗണനയിൽ എടുത്തു. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പരീക്ഷാ ഭവനോട് നിർദ്ദേശിക്കുകയും ചെയ്തു. പരീക്ഷാ കൺട്രോളർ ഡോ. വിൻസൻറ് പി.ജെയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രൊ. വൈസ് ചാൻസലർ ഡോ. പി.ടി രവീന്ദ്രൻ ജയിലിൽ താത്കാലിക പരീക്ഷാ കേന്ദ്രം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.