സ്മരണകളിരമ്പുന്ന മണ്ണിൽ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും; വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തി

Last Updated:
പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി.
1/11
 ആലപ്പുഴ: ചരിത്രവിജയം നേടി തുടർച്ചയായി രണ്ടാമതും അധികാരമേൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക്‌ മുൻപായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി രക്തസാക്ഷി മണ്ഡപത്തിലും വലിയ ചുടുകാട്ടിലും പുഷ്‌പാർച്ചന നടത്തി.
ആലപ്പുഴ: ചരിത്രവിജയം നേടി തുടർച്ചയായി രണ്ടാമതും അധികാരമേൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക്‌ മുൻപായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി രക്തസാക്ഷി മണ്ഡപത്തിലും വലിയ ചുടുകാട്ടിലും പുഷ്‌പാർച്ചന നടത്തി.
advertisement
2/11
 രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന്‌ സിപിഎം, സിപിഐ മന്ത്രിമാരും നിയുക്ത സ്‌പീക്കറും പുഷ്‌പാർച്ചന നടത്തി. അതിന്‌ശേഷം വലിയ ചുടുകാടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തി.
രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന്‌ സിപിഎം, സിപിഐ മന്ത്രിമാരും നിയുക്ത സ്‌പീക്കറും പുഷ്‌പാർച്ചന നടത്തി. അതിന്‌ശേഷം വലിയ ചുടുകാടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തി.
advertisement
3/11
 പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും നിശ്ചയിച്ച എല്‍.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും നിശ്ചയിച്ച എല്‍.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
advertisement
4/11
 മുൻകാലങ്ങളിലും എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുന്നതിന്‌ മുന്നേയായി വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയചുടുകാടിലും പുഷ്‌പാർച്ചന നടത്താറുണ്ട്‌. അതിന്‌ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക്‌ തിരിച്ചു.
മുൻകാലങ്ങളിലും എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുന്നതിന്‌ മുന്നേയായി വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയചുടുകാടിലും പുഷ്‌പാർച്ചന നടത്താറുണ്ട്‌. അതിന്‌ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക്‌ തിരിച്ചു.
advertisement
5/11
 വൈകിട്ട്‌ മൂന്നരക്ക്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ്‌ സത്യപ്രതിജ്ഞ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പരമാവധി ആളുകളെ കുറച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വൈകിട്ട്‌ മൂന്നരക്ക്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ്‌ സത്യപ്രതിജ്ഞ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പരമാവധി ആളുകളെ കുറച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
6/11
 സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മുന്നില്‍ ടീം പിണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയ്ക്ക് 500 പേരെ ക്ഷണിച്ചെങ്കിലും ആളെണ്ണം അതിലും കുറയും. ഇടതു മുന്നണി എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ക്ഷണം.
സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മുന്നില്‍ ടീം പിണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയ്ക്ക് 500 പേരെ ക്ഷണിച്ചെങ്കിലും ആളെണ്ണം അതിലും കുറയും. ഇടതു മുന്നണി എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ക്ഷണം.
advertisement
7/11
 സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ക്ഷേമ പെന്‍ഷന്‍ വര്‍ധന, കിറ്റ് വിതരണം തുടങ്ങിയ ജനകീയ തീരുമാനങ്ങള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോടെം സ്പീക്കറെയും തീരുമാനിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് സഭ സമ്മേളിക്കാന്‍ തീയതി തീരുമാനിക്കും.
സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ക്ഷേമ പെന്‍ഷന്‍ വര്‍ധന, കിറ്റ് വിതരണം തുടങ്ങിയ ജനകീയ തീരുമാനങ്ങള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോടെം സ്പീക്കറെയും തീരുമാനിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് സഭ സമ്മേളിക്കാന്‍ തീയതി തീരുമാനിക്കും.
advertisement
8/11
 24 ന് സത്യപ്രതിജ്ഞയും 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 28 ന് നയപ്രഖ്യാപനവും നടത്താനാണ് ആലോചന. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും.
24 ന് സത്യപ്രതിജ്ഞയും 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 28 ന് നയപ്രഖ്യാപനവും നടത്താനാണ് ആലോചന. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും.
advertisement
9/11
 സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംഎല്‍മാരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് പരിശോധിക്കണം. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണം കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംഎല്‍മാരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് പരിശോധിക്കണം. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണം കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
advertisement
10/11
 500 പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കനായി ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
500 പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കനായി ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement
11/11
 കോവിഡ് സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കോവിഡ് സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
advertisement
Love Horoscope September 21| പ്രണയത്തിൽ സംതൃപ്തി ഉണ്ടാകും; അനാവശ്യമായി ദേഷ്യപ്പെടരുത് :ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope September 21| പ്രണയത്തിൽ സംതൃപ്തി ഉണ്ടാകും; അനാവശ്യമായി ദേഷ്യപ്പെടരുത് : ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ധനു രാശിക്കാര്‍ക്ക് പങ്കാളികളില്‍ നിന്ന് അകലം അനുഭവപ്പെടാം

  • കന്നി രാശിക്കാര്‍ സ്‌നേഹം പുനരുജ്ജീവിപ്പിക്കും

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 21-ലെ പ്രണയഫലം അറിയാം

View All
advertisement