പൗരത്വ നിയമത്തിനെതിരെ പ്രമേയവുമായി CPM; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി

Last Updated:
പ്രമേയം ബി ജെ പി അംഗങ്ങൾ കീറിയെറിഞ്ഞു
1/4
 പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം അവതരിപ്പിച്ചത് സംഘർഷത്തിൽ കലാശിച്ചു. പ്രമേയം ബി.ജെ.പി അംഗങ്ങൾ വലിച്ചു കീറിയതോടെയാണ് കൗൺസിൽ യോഗം കയ്യാങ്കളിയിലെത്തിയത്. ഇതോടെ നഗരസഭ കൗൺസിൽ യോഗം നിർത്തിവെച്ചു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം അവതരിപ്പിച്ചത് സംഘർഷത്തിൽ കലാശിച്ചു. പ്രമേയം ബി.ജെ.പി അംഗങ്ങൾ വലിച്ചു കീറിയതോടെയാണ് കൗൺസിൽ യോഗം കയ്യാങ്കളിയിലെത്തിയത്. ഇതോടെ നഗരസഭ കൗൺസിൽ യോഗം നിർത്തിവെച്ചു.
advertisement
2/4
 സി.പി. എം അംഗം അബ്ദുൾ ഷുക്കൂറാണ് പ്രമേയം അവതരിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാൻ അനുവദിക്കാനാവില്ലെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇതോടെ ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും പ്രമേയം വലിച്ചു കീറുകയും ചെയ്തു.
സി.പി. എം അംഗം അബ്ദുൾ ഷുക്കൂറാണ് പ്രമേയം അവതരിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാൻ അനുവദിക്കാനാവില്ലെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇതോടെ ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും പ്രമേയം വലിച്ചു കീറുകയും ചെയ്തു.
advertisement
3/4
 ഇതിനു പിന്നാലെ ഇടത് അംഗങ്ങളെ പിന്തുണച്ച് യു.ഡി.എഫും രംഗത്തെത്തി. തുടർന്ന് ചെയർ പേഴ്സന്റെ ചേംബറിന് മുന്നിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയായി.
ഇതിനു പിന്നാലെ ഇടത് അംഗങ്ങളെ പിന്തുണച്ച് യു.ഡി.എഫും രംഗത്തെത്തി. തുടർന്ന് ചെയർ പേഴ്സന്റെ ചേംബറിന് മുന്നിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയായി.
advertisement
4/4
 ബി.ജെ.പി. അംഗങ്ങളുടെ ഗുണ്ടായിസം അനുവദിക്കില്ലെന്നും പ്രമേയം പാസാക്കുന്നത് വരെ നഗരസഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. കൗൺസിൽ വീണ്ടും ചേർന്നെങ്കിലും ബഹളം ശക്തമായതോടെ പിരിഞ്ഞു.
ബി.ജെ.പി. അംഗങ്ങളുടെ ഗുണ്ടായിസം അനുവദിക്കില്ലെന്നും പ്രമേയം പാസാക്കുന്നത് വരെ നഗരസഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. കൗൺസിൽ വീണ്ടും ചേർന്നെങ്കിലും ബഹളം ശക്തമായതോടെ പിരിഞ്ഞു.
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement