സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Last Updated:
കടം തിരികെ അടയ്ക്കാന്‍ ആകാത്തതിനെ തുടര്‍ന്ന് മരിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
1/4
 കോട്ടയം: ഈരാറ്റുപേട്ടയില്‍ സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ജപ്തി നോട്ടീസിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യചെയ്തു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ ഷാജിയാണ് തൂങ്ങിമരിച്ചത്. ഷാജിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി തിടനാട് പൊലീസ് പറഞ്ഞു.
കോട്ടയം: ഈരാറ്റുപേട്ടയില്‍ സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ജപ്തി നോട്ടീസിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യചെയ്തു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ ഷാജിയാണ് തൂങ്ങിമരിച്ചത്. ഷാജിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി തിടനാട് പൊലീസ് പറഞ്ഞു.
advertisement
2/4
 കടം തിരികെ അടയ്ക്കാന്‍ ആകാത്തതിനെ തുടര്‍ന്ന് മരിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായാണ് ഷാജി മഹീന്ദ്ര റൂറല്‍ ഹൗസിങ്ങ് ഫിനാന്‍സില്‍ നിന്ന് ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കടമെടുത്തത്.
കടം തിരികെ അടയ്ക്കാന്‍ ആകാത്തതിനെ തുടര്‍ന്ന് മരിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായാണ് ഷാജി മഹീന്ദ്ര റൂറല്‍ ഹൗസിങ്ങ് ഫിനാന്‍സില്‍ നിന്ന് ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കടമെടുത്തത്.
advertisement
3/4
deadbody
ഇതില്‍ പത്തൊന്‍പതിനായിരത്തി അഞ്ഞൂറു രൂപ തിരിച്ചടച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച നോട്ടീസ് പതിച്ചു.
advertisement
4/4
 ബാങ്ക് ഉടമകള്‍ അന്ത്യശാസനം നല്‍കിയതോടെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. തടിപ്പണിക്കാരനായിരുന്നു മരിച്ച ഷാജി. സംഭവത്തില്‍ ബാങ്കുകള്‍ക്കെതിരെ നടപടി വേണമെന്ന് സ്ഥലം എംഎല്‍എ പിസി ജോര്‍ജ് ആവശ്യപ്പെട്ടു. തിടനാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ബാങ്ക് ഉടമകള്‍ അന്ത്യശാസനം നല്‍കിയതോടെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. തടിപ്പണിക്കാരനായിരുന്നു മരിച്ച ഷാജി. സംഭവത്തില്‍ ബാങ്കുകള്‍ക്കെതിരെ നടപടി വേണമെന്ന് സ്ഥലം എംഎല്‍എ പിസി ജോര്‍ജ് ആവശ്യപ്പെട്ടു. തിടനാട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement