advertisement

ഗർഭഛിദ്രം നിയമവിധേയമാക്കണം; അർജന്റീനയിൽ പ്രതിഷേധവുമായി സ്ത്രീകൾ

Last Updated:
സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
1/5
 ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ 2018 ൽ സെനറ്റ് തള്ളിയിരുന്നു. (Image: AP)
ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ 2018 ൽ സെനറ്റ് തള്ളിയിരുന്നു. (Image: AP)
advertisement
2/5
 സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അർജന്റീനയിൽ ഓരോ വർഷവും നിയമവിരുദ്ധമായി 350000 ൽ അധികം ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.(Image: AP)
സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അർജന്റീനയിൽ ഓരോ വർഷവും നിയമവിരുദ്ധമായി 350000 ൽ അധികം ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.(Image: AP)
advertisement
3/5
 നിയമവിരുദ്ധമായ ഗർഭഛിദ്രം മൂലം നിരവധി സ്ത്രീകൾ മരണത്തിന് ഇരയാകുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ പാസാക്കുമെന്ന് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. (Image: AP)
നിയമവിരുദ്ധമായ ഗർഭഛിദ്രം മൂലം നിരവധി സ്ത്രീകൾ മരണത്തിന് ഇരയാകുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ പാസാക്കുമെന്ന് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. (Image: AP)
advertisement
4/5
 എന്നാൽ ഇതിന് പിന്നാലെ കോവിഡ് വ്യാപിച്ചതോടെ അർജന്റീനയിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ബില്ലിൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയത്. (Image: AP)
എന്നാൽ ഇതിന് പിന്നാലെ കോവിഡ് വ്യാപിച്ചതോടെ അർജന്റീനയിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ബില്ലിൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയത്. (Image: AP)
advertisement
5/5
 ഗർഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ പ്രതിഷേധം നടത്തുന്നവർ. ബ്യൂണസ് അയേഴ്സിലെ നാഷണൽ കോൺഗ്രസിന് മുന്നിലായിരുന്നു പ്രതിഷേധം. (Image: AP)
ഗർഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ പ്രതിഷേധം നടത്തുന്നവർ. ബ്യൂണസ് അയേഴ്സിലെ നാഷണൽ കോൺഗ്രസിന് മുന്നിലായിരുന്നു പ്രതിഷേധം. (Image: AP)
advertisement
Kerala Weather| കേരളത്തോട് ചേർന്ന് ചക്രവാതച്ചുഴി; മാർച്ച് 23 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത
Kerala Weather| കേരളത്തോട് ചേർന്ന് ചക്രവാതച്ചുഴി; മാർച്ച് 23 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത
  • മാർച്ച് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

  • കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും.

  • ഇടിമിന്നൽ അപകടകാരികളായതിനാൽ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറി മുൻകരുതൽ സ്വീകരിക്കണം.

View All
advertisement