കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്‌കാസ്‌റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് ഡ്രോൺ സീഡർ രൂപവൽക്കരിച്ചത്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ആയിരുന്നു പരീക്ഷണം. മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞഞ്ഞന കേന്ദ്രവും സംയുക്തമായി ചേർന്നു ചക്കൻ കരി പാടശേഖരത്തിലെ എം.കെ.വർഗീസ് മണ്ണുപറമ്പിലിൻ്റെ ഒരേക്കർ കൃഷിയിടത്തിലായിരുന്നു പരീക്ഷണപറക്കൽ നടത്തിയത്.
advertisement
കുട്ടനാട്ടിലെ കൂടുതൽ വിസ്തൃതിയുള്ള പാടശേഖരങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് വിതയ്ക്കാൻ സഹായിക്കുന്ന ഡ്രോൺ സീഡർ ഉപയോഗത്തിലാകുന്നത് വഴി സമയബന്ധിതമായി വിതച്ച് തീർക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല. കൃത്യമായ വിത്ത് വിതരണവും കുറഞ്ഞ വിളവും ഉറപ്പാക്കുന്നു. ഡ്രോൺ സീഡർ ഉപയോഗിക്കുമ്പോൾ ഏക്കറിന് സാധാരണ ഏക്കറിന് 50 കിലോ വിത്തു എന്നതിൽ നിന്നു കുറഞ്ഞ് 30 കിലോ വിത്ത് മതിയാകും എന്ന പ്രത്യേകതയും ഉണ്ട്.
ഡ്രോൺ ഉപയോഗിച്ച് വളങ്ങളും മൈക്രോ ന്യൂട്രിയെൻ്റ്സും തളിക്കാറുണ്ടെങ്കിലും, കേരളത്തിൽ തന്നെ ആദ്യമായാണ് വിത്ത് വിതയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല മെച്ചങ്ങൾ. ആളുകൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. കൂടാതെ മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും മേന്മയാകുന്നു. കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറഞ്ഞു വിളവ് കുറയുന്ന അവസ്‌ഥയും ഇല്ല. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒരു പരിധിവരെ ഒഴിവാക്കാം.
യുവകർഷകരെ ആകർഷിക്കാൻ നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും നടപ്പാക്കാൻ കാർഷിക സർവകലാശാല നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോൺ സീഡർ ഒരു പുത്തനുണർവ് നൽകുമെന്ന് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. സുരേന്ദ്രൻ പറഞ്ഞു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ ഉടമസ്‌ഥതയിലുള്ള “ഡ്രോൺ സീഡര് കൂടുതൽ കർഷകരിലേയ്ക്ക് എത്തിക്കുവാനുള്ള ഉദ്യമമാണ് ഇനി നടത്തുന്നത്.