സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് 2006ൽ ആണ് ചൈനയിലെ ഷാഡോങ് പ്രവശ്യ നിവാസിയായ സുന്നും ഭാര്യയും തങ്ങളുടെ മകളായ സിയാഓടനെ ദത്ത് പുത്രിയായി മറ്റൊരു കുടുംബത്തിന് നൽകിയത്.
അകന്ന ബന്ധുക്കൾ എന്ന പേരിൽ ഇവർ ഇടയ്ക്കിടെ മകളെ സന്ദർശിക്കുകയും ചെയ്തിരുന്നു. 16-ാം വയസിലാണ് സിയാഓടൻ ആത്മഹത്യ ചെയ്തത്. ദത്ത് നൽകിയ കുടുംബത്തിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനമാണ് തന്റെ മകൾ ജീവനൊടുക്കാൻ കാരണം എന്നാണ് സുൻ പറയുന്നത്. കൂടാതെ പഴയ ആചാരപ്രകാരം മരിച്ച തന്റെ മകളെ ഴാങ് എന്ന മരണപ്പെട്ട മറ്റൊരു വ്യക്തിയുമായി വിവാഹം കഴിപ്പിച്ചുവെന്നും അതിനായി 8 ലക്ഷത്തോളം രൂപ സിയാഓടനെ ദത്തെടുത്ത കുടുംബം സ്ത്രീധനമായി വാങ്ങിയെന്നും സുൻ ആരോപിക്കുന്നു. ആരോപണത്തിൽ അധികൃതർ അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവുകൾ ഒന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
advertisement
Also Read- 'ഇനിയും വളർത്തണം' ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ഉടമയുടെ ആഗ്രഹം
ഇത്തരമൊരു വിവാഹ രീതി പുരാതന കാലം മുതൽ ചൈനയിൽ ഉണ്ടായിരുന്നെങ്കിലും മരിച്ചവരോടുള്ള അനാദരവാണ് ഇതെന്ന് വാദമുണ്ട്. ഷാങ്ഹായി അക്കാദമിയിലെ ലോ ഡയറക്ടർ യാവോ ജിയാൻലോങ്ങിന്റെ അഭിപ്രായ പ്രകാരം ഈ വിവാഹ രീതി ഇതുവരെ ചൈനയിൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷസ് തന്റെ രചനകളിൽ ഈ വിവാഹ രീതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.