രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ചെലവിനായി കരുതിവച്ച പണവുമായാണ് വധുവിന്റെ അമ്മ കടന്നത്.
യുപിയിലെ അലിഗഢിലെ മദ്രകിലാണ് സംഭവം. വിവാഹ നിശ്ചയത്തിന് പിന്നാലെ വധുവിന്റെ 40 കാരിയായ അമ്മയുമായി 20 കാരനായ വരൻ പ്രണയത്തിലാവുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ വിവാഹത്തിന് മുൻപ് പണവും സ്വർണാഭരണങ്ങളുമായി മുങ്ങാൻ ഇരുവരും പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
മകളുടെ വിവാഹം ഉറപ്പിച്ചതും ഇതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയതും വധുവിന്റെ അമ്മയായിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഒരുക്കങ്ങളുടെ പേരുപറഞ്ഞ് വരൻ വധുവിന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇതിനിടെ വീട്ടുകാർ അറിയാതെ വരനും വധുവിന്റെ അമ്മയും പ്രണയബന്ധത്തിലാവുകയായിരുന്നു. ഇടയ്ക്ക് ഭാവി അമ്മായി അമ്മയ്ക്ക് വരൻ മൊബൈൽ ഫോണും സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും വധുവിനോ കുടുംബത്തിനോ യാതൊരു സംശയവും തോന്നിയിരുന്നില്ല.
advertisement
Also Read- ശങ്കരനാരായണൻ; പെൺമക്കളുള്ള മാതാപിതാക്കളുടെ ഹീറോ ആയി മാറിയ അച്ഛൻ; മകളെയോർത്ത് കണ്ണീരുണങ്ങാതെ മരണം വരെ
ഏപ്രിൽ 16നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ഇരുവീട്ടുകാരും അതിഥികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷോപ്പിംഗിന് എന്ന പേരിൽ വരനും അമ്മായിയമ്മയും ഒരുമിച്ച് വീട്ടിൽ നിന്നിറങ്ങിയത്. അതിനുശേഷം ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഈ സമയം സംശയം തോന്നിയ വധുവിന്റെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും കല്യാണത്തിനായി സ്വരുക്കൂട്ടിയ പണവും കാണാനില്ലെന്ന് ബോധ്യമായത്. പിന്നാലെ പൊലീസിൽ പരാതി നല്‍കി. ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Summary: A 40-year-old woman from Aligarh's Mandrak area allegedly eloped with her daughter's 20-year-old fiancé just nine days before their wedding scheduled for April 16.