പാരീസ് സന്ദര്‍ശിക്കാന്‍ മലേഷ്യയില്‍ നിന്ന് എത്തിയ അതിഥിയുടെ 6.7 കോടി വില വരുന്ന വജ്ര മോതിരമാണ് നഷ്ടമായത്. തുടര്‍ന്ന് ഹോട്ടൽ റൂമിൽ നിന്ന് ആഭരണം നഷ്ടപ്പെട്ടുവെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയതായി ലേ പാരീസിയന്‍ പത്രം ഞായറാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. മോതിരത്തിന് 750000 യൂറോ വില വരുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മോതിരത്തിന്റെയും ഉടമയുടെയും വിശദമായ വിവരങ്ങള്‍ റിറ്റ്‌സ് പാരീസ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, മോതിരം കണ്ടുകിട്ടിയതായി ഹോട്ടൽ അധികൃതർ ഞായറാഴ്ച അറിയിച്ചു.
advertisement
റിറ്റ്‌സ് പാരീസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സൂക്ഷ്മമായ തിരച്ചിലിന് നന്ദിയുണ്ടെന്നും മോതിരം ഞായറാഴ്ച രാവിലെ ഒരു വാക്വം ക്ലീനറിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയതായും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മോതിരം തിരികെ ലഭിച്ചതില്‍ തങ്ങളുടെ അതിഥി സന്തോഷവതിയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
