എന്തൊക്കെയാണ് വിശേഷങ്ങൾ, ഇലക്ഷൻ വരുകയല്ലേ? എന്ന് ചോദിച്ചപ്പോൾ ഇവിടെ വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തല്ലേ, അവർ തന്നെ ജയിക്കുമെന്നായിരുന്നു ചായക്കടക്കാരന്‍റെ മറുപടി. അതല്ല, അസംബ്ലി ഇലക്ഷൻ എന്താകുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ർത് ഇങ്ങനെയാണ്, "പട്ടിണിക്കിട്ടില്ലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങൾക്ക് റേഷൻ കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ, പെൻഷൻ അവസ്ഥ അറിയാമോ സാറിന്, 1400 രൂപയാണ് ഇപ്പോൾ കിട്ടുന്നത്, കുടിശിക ഇല്ല സാറെ. എല്ലാം സമയത്തു തന്നെ".ഓതേദ ഈാോ്-
advertisement
Also Read- സംവിധാനം രഞ്ജിത്ത്; സിനിമ പോലൊരു നാടകം; മറാത്താ കഫേ
ഇത്തരം ശബ്ദങ്ങൾ കൂടി കേൾപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. അതിന് മാധ്യമ സുഹൃത്തുക്കൾ അതിന് മുൻകൈയെടുക്കണം. ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുകയെന്നും രഞ്ജിത്ത് പറഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനിൽനിന്ന് രഞ്ജിത്ത് പ്രകടന പത്രിക ഏറ്റുവാങ്ങി.
