സംഭവത്തില്‍ അസെൻസിയോ ലാർഗോ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 24 ന് ഉച്ചകഴിഞ്ഞ് 3.40നായിരുന്നു സംഭവം. ഈ സമയം സ്ഥലത്തെ താപനില ഏകദേശം 106 ഡിഗ്രി ഫാരൻഹീറ്റ് അഥവാ 41 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നിരവധി കോളുകൾ ലഭിച്ചതിന് ശേഷമാണ് പൊലീസിന് സ്ഥിതിഗതികൾ മനസ്സിലായതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു.
ദ അഡൽറ്റ് ഷോപ്പിയുടെ പാർക്കിംഗ് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ കാറിനുള്ളിൽ കുട്ടികൾ കൊടും ചൂടിൽ കിടക്കുന്നതായി കണ്ടെത്തി. “24-ാം സ്ട്രീറ്റിനും മാഡിസൺ സ്ട്രീറ്റിനും സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്ത് ഓടാത്ത ഒരു വാഹനത്തിനുള്ളിൽ ഒന്നിലധികം കുട്ടികൾ ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാറിൽ ഒന്നിലധികം കുട്ടികളെ കണ്ടെത്തി. കാറിൽ കയറി കുട്ടികളെ സുരക്ഷിതരാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു,” ഫീനിക്സ് പൊലീസ് പറഞ്ഞു.
advertisement
രണ്ട്, മൂന്ന്, നാല്, ഏഴ് വയസ്സ് പ്രായമുള്ള നാല് കുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കാറിനുള്ളിലെ താപനില അപകടകരമായി ഏകദേശം 51.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. “ചർമത്തിന് നിറം മാറുന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു, വിയർപ്പിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചൂട് കുട്ടികളെ ബാധിച്ചിരുന്നു എന്നത് വ്യക്തമാണ്." കുട്ടികളെ ഒരു എയർ കണ്ടീഷൻ ചെയ്ത പോലീസ് എസ്‌യുവിയിൽ കയറ്റി പിന്നീട് വെള്ളം നൽകി.
രക്ഷപ്പെടുത്തിയ ശേഷം, പൊലീസ് അവരുടെ രക്ഷിതാവിനെ തിരയാൻ തുടങ്ങി. തുടർന്നാണ് സെക്സ് ടോയ്സ് ഷോപ്പിനുള്ളിൽ നിന്നും അവരുടെ പിതാവിനെ ലൈംഗിക കടയ്ക്കുള്ളിൽ കണ്ടെത്തി. അസെൻസിയോ ലാർഗോ ഒരു മണിക്കൂറോളം കടയ്ക്കുള്ളിലായിരുന്നു. അയാൾ സംഭവം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ബാലപീഡനത്തിന് കേസെടുത്തു
കാറ് തന്റെതെന്ന് അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ചതായി മാരിക്കോപ കൗണ്ടി കമ്മീഷണർ ജെയ്ൻ മക്‌ലാഫ്‌ലിൻ കോടതിയിൽ പറഞ്ഞു. “അറിഞ്ഞുകൊണ്ടു ചെയ്ത കുറ്റകൃത്യമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അരിസോണയിൽ വളർന്ന ആർക്കും അടച്ചിട്ട കാറുകളിൽ കുട്ടികളും നായ്ക്കളും മരിക്കുന്നുണ്ടെന്ന് അറിയില്ലെന്ന് പറയാൻ പ്രയാസമാണ്," ജെയ്ൻ മക്‌ലാഫ്‌ലിൻ പറഞ്ഞു. അസെൻസിയോ ലാർഗോയ്‌ക്കെതിരെ ബീലപീഡന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.